കൊച്ചി: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറും ഫെഡറല്‍ ബാങ്കും സംയുക്തമായി നടപ്പാക്കുന്ന ആസ്റ്റര്‍ ഈസി കെയറിന് തുടക്കമായി. രോഗികള്‍ക്ക് ചികിത്സാ ചെലവിനായി വായ്പ നല്‍കുന്നതാണ് പദ്ധതി. ചികിത്സയ്ക്കായി തുടക്കത്തില്‍ പണമടക്കേണ്ടതില്ല. 25,000 മുതല്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിത്സയ്ക്ക് പലിശ രഹിത വായ്പയാണ് നല്‍കുന്നത്. പലിശ ബാധ്യത ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ വഹിക്കും.
ഡിസ്ചാര്‍ജ് സമയത്ത് പണം തികയാതെ വരുന്നവര്‍ക്കും പദ്ധതിയുടെ ഗുണഭോക്താക്കളാകാം. ഇന്‍ഷ്വറന്‍സ് പരിരക്ഷയില്ലാത്തവര്ക്കും ചികിത്സാചെലവിന് തുല്യമായ ഇന്‍ഷ്വറന്‍സ് ഇല്ലാത്തവര്‍ക്കുമായാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ആസ്റ്റര്‍ മെഡിസിറ്റി കൊച്ചി, ആസ്റ്റര്‍ മിംമ്സ് കോഴിക്കോട്, കോട്ടക്കല്‍, വയനാട് എന്നിവിടങ്ങളിലാണ് ഈസി കെയര്‍ സേവനങ്ങള്‍ ലഭിക്കുന്നത്.
നിലവാരമുള്ള ചികിത്സ താങ്ങാവുന്ന നിരക്കില്‍ നല്‍കാനാണ് ആസ്റ്റര്‍ ശ്രമിക്കുന്നതെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്സ് സിഇഒ ഡോ. ഹരീഷ് പിള്ള, ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും കേരള നെറ്റ്വര്‍ക്ക് ഹെഡ്ഡുമായ ജോസ്.വി.ജോസഫ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: