തിരുവനന്തപുരം: ഏഷ്യന്‍ യോഗ സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പ് 27 മുതല്‍ 30 വരെ ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. 12 രാജ്യങ്ങളില്‍ നിന്നായി 124 പേര് മത്സരത്തില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് അഞ്ച് മത്സരാര്ഥികളും ഇന്ത്യന്‍ ടീമില്‍ മത്സരിക്കുന്നുണ്ട്.
ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം 27ന് ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. മന്ത്രി ഇ.പി. ജയരാജന് അധ്യക്ഷത വഹിക്കും. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്, മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്, കെ.കെ. ശൈലജ തുടങ്ങിയവര്‍ സംബന്ധിക്കും. 30ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രന്, ഒ.രാജഗോപാല്‍ എംഎല്‍എ തുടങ്ങിയവര്‍ സംബന്ധിക്കും. എട്ടു മുതല്‍ 17 വയസ്സുവരെയുള്ളവരെ ജൂനിയര്‍ ഗ്രൂപ്പായും 17 വയസ്സിനു മുകളിലുള്ളവരെ സീനിയര്‍ ഗ്രൂപ്പായുമാണ് മത്സരങ്ങളില്‍ പങ്കെടുക്കുക. 450 തോളം പേര് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. സൗദ്യ അറേബ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലെ മത്സരാര്‍ഥികള്‍ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. പാക്കിസ്ഥാന് ക്ഷണപത്രിക അയച്ചെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ലെന്ന് ഏഷ്യന്‍ യോഗ ഫെഡറേഷന് പ്രസിഡന്റ് അശോക് കുമാര്‍ അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: