പത്തനംതിട്ട: കേന്ദ്രസര്‍ക്കാരിന്റെ ഖേലോ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ ആദ്യ വനിതാ വോളിബോള്‍ അക്കാദമി കോന്നിയില്‍. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) അക്രഡിറ്റേഷനുളള ദേശീയ വനിതാ വോളി അക്കാദമിയാണ് പ്രമാടം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്നത്.
രാജ്യത്ത് പുതിയതായി ആരംഭിക്കുന്ന രണ്ട് വോളിബോള്‍ അക്കാദമികളില്‍ ഒന്നാണ് കോന്നിയിലേത്. പതിനേഴ് വയസിനു താഴെയുളള പെണ്‍കുട്ടികള്‍ക്കാണ് പ്രവേശനം. ആദ്യഘട്ടത്തില്‍ 25 കുട്ടികള്‍ക്ക് താമസിക്കാനും പരിശീലനത്തിനും പഠനത്തിനുമുള്ള സൗകര്യമൊരുക്കും. സായി നേരിട്ടാണ് വോളിബോള്‍ അക്കാദമി നടത്തുന്നതെന്ന് അടൂര്‍ പ്രകാശ് എംഎല്‍എ അറിയിച്ചു.
കുട്ടികള്‍ക്ക് താമസിക്കാനുളള 25 എസി മുറികള്‍ പൂര്‍ത്തിയായി. സായിയുടെ മാനദണ്ഡമനുസരിച്ചാണ് ഒരുക്കങ്ങള്‍. മൂന്ന് പരിശീലകരെ സായി നിയമിക്കും. കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് കോന്നിയിലെയും സമീപ സ്ഥലങ്ങളിലെയും കോളേജുകളിലും സ്കൂളുകളിലും സൗകര്യം ഒരുക്കും. കോന്നിക്കു പുറമേ ഗുജറാത്തിലെ നാദയാദിലാണ് മറ്റൊരു വനിതാ വോളി അക്കാദമിക്ക് അനുമതി ലഭിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: