ദുബായ്: ഏറെ നാളത്തെ ഇടവേളയ്ക്കുശേഷം ടീം ഇന്ത്യയുടെ നായകനായി ധോണി വീണ്ടും മൈതാനത്ത്. ഇന്നലെ ഏഷ്യാകപ്പില്‍ അഫ്ഗാനെതിരായ മത്സരത്തിലാണ് ധോണി നായകന്റെ റോളിലെത്തിയത്. നായകനായി ധോണിയുടെ 200-ാം മത്സരമായിരുന്നു ഇത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വൈസ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചതിനെ തുടര്‍ന്നാണ് ധോണി നായകവേഷം വീണ്ടുമണിഞ്ഞത്. ഏകദിനത്തില്‍ ഇരുനൂറ് മത്സരങ്ങളില്‍ ഒരു ടീമിനെ നയിക്കുന്ന മൂന്നാമത്തെയും ആദ്യ ഇന്ത്യന്‍ താരവുമായി ഇതോടെ ധോണി മാറി.
റിക്കി പോണ്ടിംഗ്, സ്റ്റീഫന്‍ ഫ്ളെമിംഗ് എന്നിവരാണ് ഈ നേട്ടത്തിലെത്തിയ മറ്റ് നായകന്മാര്. ഓസ്ട്രേലിയയെ 230 മത്സരങ്ങളില്‍ നയിച്ച ഇപോണ്ടിംഗാണ് പട്ടികയില്‍ മുന്പില്. രണ്ടാമതുള്ള ഫ്ളെമിംഗ് 218 മത്സരങ്ങളില്‍ ന്യൂസിലാന്‍ഡിനെ നയിച്ചു. ഇന്നലെ നായകനായതോടെ ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ നായകന് കൂടിയായി ധോണി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: