കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ റിമാന്‍ഡിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പോലീസ് വീണ്ടും ജലന്ധറിലെത്തി അന്വേഷണം നടത്തും.
ബിഷപ് അറസ്റ്റിലായെങ്കിലും കുറ്റസമ്മതം നടത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ പഴുതില്ലാത്ത കുറ്റപത്രം സമര്‍പ്പിക്കണമെങ്കില്‍ പരമാവധി തെളിവുകള്‍ വേണം. സഭ വിട്ടുപോയ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴികള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. കേസില്‍ നിര്‍ണായകമായേക്കാവുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പോലീസിന് ലഭിച്ചിട്ടുണ്ട്. ബിഷപ്പിന് ലൈംഗികശേഷി ഉണ്ടെന്നുള്ള റിപ്പോര്‍ട്ടാണ് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം കൈമാറിയതെന്നാണ് വിവരം.
പരാതി നല്കിയ കന്യാസ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അന്വേഷണം ഊര്‍ജിതമാക്കി. കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടതിന് കുറവിലങ്ങാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മിഷണറീസ് ഓഫ് ജീസസ് പിആര്‍ഒ സിസ്റ്റര്‍ അമലയ്ക്ക് പോലീസ് നോട്ടീസ് നല്കി. ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാകാനാണ് നിര്‍ദേശം. കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലും കുറവിലങ്ങാട് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുറവിലങ്ങാട് മഠത്തിലെ ജീവനക്കാരന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയത്. ഇതര സംസ്ഥാനക്കാരനായ തൊഴിലാളിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: