കൊച്ചി: പ്രളയ ദുരിതാശ്വാസത്തിനുള്ള സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പ്രഥമദൃഷ്ട്യാ തെറ്റെന്ന് ഹൈക്കോടതി. ഒരാളെയും നിര്‍ബന്ധിച്ചു പണം കൊടുപ്പിക്കാന്‍ ആവില്ല. വിസമ്മതം അറിയിച്ചവരുടെ പട്ടിക എന്തിന് പ്രസിദ്ധപ്പെടുത്തണമെന്നും കോടതി ചോദിച്ചു.
എല്ലാവരും വിശ്വാസത്തിലെടുക്കണമെന്ന് കോടതി പറഞ്ഞു. സമ്മതമല്ല എന്ന് എഴുതികൊടുക്കുമ്പോള്‍ അത് ഒരു വിഭാഗത്തെ വേര്‍തിരിക്കാനാണ് സഹായിക്കുകയെന്നും കോടതി ചൂണ്ടിക്കാട്ടി.
സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത ജീവനക്കാരുടെ പേരുകള്‍ പരസ്യപ്പെടുത്തിയത് നേരത്തെ വിവാദമായിരുന്നു. പാലക്കാട് ഷൊര്‍ണൂര്‍ ഗവണ്മെന്റ് പ്രസിലാണ് സംഭവം. സ്ഥാപനത്തിന്റെ നോട്ടീസ് ബോര്‍ഡില്‍ പേരുകള്‍ പ്രസിദ്ധീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: