കൊച്ചി: കേരളത്തില്‍ ഇസ്ലാമിക ഭീകരത ശക്തമാക്കുന്ന കാര്യം ആലോചിക്കാന്‍ കനകമലയില്‍ രഹസ്യയോഗം ചേര്‍ന്ന ഐഎസ് ഭീകരരുടെ വിചാരണ ആരംഭിച്ചു. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ രണ്ടാം കോടതിയില്‍ ജഡ്ജി പി. കൃഷ്ണകുമാറിന്റെ മുമ്പാകെയാണ് വിചാരണ ആരംഭിച്ചത്.
എന്‍ഐഎ ഡിവൈഎസ്പി യശ്പാല്‍ സിങ്, കോഴിക്കോട് ആദായനികുതി ഓഫീസിലെ ജീവനക്കാരന് പ്രസൂല്‍, എന്‍ഐഎ ഉദ്യോഗസ്ഥനായ പങ്കജ് എന്നിവരെയാണ് ഇന്നലെ എന്‍ഐഎ കോടതിയില്‍ വിസ്തരിച്ചത്. കേസില്‍ ഉള്‍പ്പെട്ട ഏഴുപ്രതികള്ക്കെതിരെയാണ് കോടതി കുറ്റം ചുമത്തിയിരിക്കുന്നത്. രാജ്യത്ത് ആക്രമണം നടത്താന്‍ പദ്ധതി തയ്യാറാക്കല്‍, ആയുധം സംഭരിക്കല് അടക്കമുള്ള കുറ്റങ്ങളും, യുഎപിഎയും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
കണ്ണൂര്‍ സ്വദേശി മന്‍സീദ്, ചെന്നൈയില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി സ്വാലിഹ് മുഹമ്മദ്, കോയമ്പത്തൂര്‍ സ്വദേശി റാഷിദ്, കോഴിക്കോട് സ്വദേശികളായ റംഷാദ്, എന്‍.കെ. ജാസിം, മലപ്പുറം സ്വദേശി പി. സഫ്വാന്, കാസര്‍കോട് സ്വദേശി മൊയ്നുദ്ദീന് പാറക്കടവത്ത് എന്നിവര്‍ക്കെതിരെയാണ് വിചാരണ ആരംഭിച്ചിരിക്കുന്നത്.
വിവരങ്ങളറിയാന്‍ കോടതി പരിസരത്ത് പ്രത്യേകം സംഘങ്ങള്‍
കൊച്ചി: ഭീകരരുടെ വിചാരണ നടക്കുന്ന കൊച്ചിയിലെ എന്‍ഐഎ കോടതി പരിസരത്ത് വിവരങ്ങളറിയാന്‍ പ്രത്യേകം സംഘങ്ങള്‍. അകത്ത് നടക്കുന്നത് എന്താണെന്ന് അറിയുകയായിരുന്നു ഇവരുടെ ലക്ഷ്യം. റിപ്പോര്‍ട്ടിങ്ങിന് എത്തിയ മാധ്യമ പ്രവര്‍ത്തകരുടെ വിവരങ്ങറിയാനും ഇവര്‍ ശ്രമിച്ചു. ജന്മഭൂമിയുടേയും ജനം ടി.വിയുടെയും പ്രതിനിധികളാരാണെന്നും അവര്‍ പ്രത്യേകം തിരക്കി.
കോഴിക്കോട് സ്വദേശിയാണെന്നും പ്രതികളുടെ ബന്ധുക്കള്‍ക്ക് ഒപ്പം എത്തിയ ഡ്രൈവറാണെന്നും സ്വയം പരിചയപ്പെടുത്തിയാണ് മാധ്യമ പ്രവര്‍ത്തകരുടെ പേരും സ്ഥലവും ചോദിച്ചത്. വിചാരണ വേളയില്‍ പ്രതികളുടെ ബന്ധുക്കളല്ലാത്തവരും കോടതി പരിസരത്ത് ഉണ്ടായിരുന്നു. ഇവര്‍ കോടതിയുടെ മുറ്റത്തും പരിസരത്തും കൂട്ടംകൂടി നിന്നു. പ്രതികളുടെ ബന്ധുക്കള്‍ കോടതിയിലെത്തിയത് ആഡംബര വാഹനങ്ങളിലാണ്. മാത്രമല്ല ഇവയില്‍ പലതും തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനങ്ങളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: