ന്യൂദല്‍ഹി: പട്ടികജാതി, വര്‍ഗക്കാര്‍ക്ക് ജോലിക്കയറ്റത്തിന് സംവരണം നല്കുന്ന വിഷയം ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിടേണ്ടതില്ലെന്ന് സുപ്രീം കോടതി.പട്ടികജാതി, വര്‍ഗക്കാരുടെ ജനസംഖ്യ കണ്ടെത്തി അതിന് ആനുപാതികമായി സംവരണം നല്‍കണമെന്നും അതിന് വിവര ശേഖരണം നടത്തണമെന്നുമുളള കേന്ദ്രത്തിന്റെ ആവശ്യം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപ് മിശ്ര അധ്യക്ഷനായഅഞ്ചംഗ ഭരണഘടനാ ബെഞ്ചിന്േറയാണ് വിധി.
സ്ഥാനക്കയറ്റത്തിലെ സംവരണം സംബന്ധിച്ച് 2006ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി പുനപരിശോധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ജോലിക്കയറ്റം നല്കാന് ചില വ്യവസ്ഥകള്‍ ഏര്പ്പെടുത്തിയുള്ളതായിരുന്നു അന്നത്തെ കോടതി വിധി. ഇത് ചോദ്യം ചെയ്ത് നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
പട്ടികജാതി വര്‍ഗക്കാര്‍ക്ക് ജോലിക്കയറ്റത്തില്‍ സംവരണം നല്‍കും മുന്‍പ് ഇവരുടെ പിന്നാക്കാവസ്ഥ, അവരുടെ സര്‍ക്കാര്‍ ജോലികളിലെ പ്രാതിനിധ്യം, അവരുടെ ഭരണപരമായ കഴിവ് എന്നിവ വിലയിരുത്തി, കൃത്യമായ കണക്കുകള്‍ നല്‍കണമെന്ന് 2006ല്‍ നാഗരാജലുകേസില് സുപ്രീം കോടതി വിധിച്ചിരുന്നു. ഈ വിധി പുനപരിശോധിക്കണമെന്ന് കേന്ദ്രവും വിവിധ സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരുന്നു.
പട്ടികജാതി, വര്‍ഗക്കാര്‍ക്ക് സംവരണാനുകൂല്യം നല്‍കുന്നതിന് വിധി തടസമാണെന്ന് മോദി സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. അവരുടെ പിന്നാക്കവസ്ഥ തുടരുകയാണെന്നും അതിനാല്‍ ജോലിക്കയറ്റത്തില്‍ സംവരണം നല്‍കണമെന്നും കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വാദിച്ചു. കാലങ്ങളായി ജാത്യാധിഷ്ഠിതമായ വിവേചനങ്ങളാണ് അവര്‍ അനുഭവിക്കുന്നത്. അവരില്‍ പലരും മുന്നിലെത്തിയിട്ടും ജാതിപ്രശ്നം അനുഭവിക്കുന്നുണ്ട്. അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: