തിരുവനന്തപുരം: പാതയിരട്ടിപ്പിക്കല്‍, അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ രണ്ടു മാസം കൂടി ട്രെയിനുകള്‍ വൈകിയോടിയേക്കും. സംസ്ഥാന സര്‍ക്കാര്‍ യഥാ സമയം ഭൂമി ഏറ്റെടുത്ത് കൈമാറാത്തതാണ് പണി പൂര്‍ത്തിയാകാന്‍ കാലതാമസം ഉണ്ടാക്കിയതെന്ന് റെയില്‍വേ വിശദീകരിച്ചു.
ജനപ്രതിനിധികളും റെയില്‍വേ ദക്ഷിണമേഖലാ ജനറല്‍ മാനേജരും മറ്റ് ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് റെയില്‍വേയുടെ വിശദീകരണം. സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്, റെവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പാലക്കാട്, തിരുവനന്തപുരം, പാലക്കാട് ജില്ലകളിലെ എംപിമാര്‍ പങ്കെടുത്തു.
വണ്ടികള്‍ വൈകിയോടുന്നതില്‍ ജനങ്ങള്‍ക്ക് ക്ഷുഭിതരും അക്ഷമരുമാണെന്ന് മന്ത്രി സുധാകരന് വിമര്‍ശിച്ച. എം പിമാരും കൂട്ടുചേര്‍ന്നതോടെ റെയില്‍വേ ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വിശദീകരിച്ചു.രണ്ടു വര്‍ഷം മുമ്പെങ്കിലും പൂര്‍ത്തിയാകേണ്ട പാതയിരട്ടിപ്പിക്കല്‍ നടപടികള്‍ വൈകിയത് ഭൂമി ലഭിക്കാഞ്ഞതുകൊണ്ടാണെന്ന് റെയില്‍വേ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരാണ് ചെയ്യേണ്ടിയിരുന്നത്. പക്ഷേ സമയത്ത് നടന്നില്ല. രണ്ടു മാസത്തികം പണി പൂര്‍ത്തിയാകുമെന്ന് റെയില്‍വേ വിശദീകരിച്ചു.പാതയിരട്ടിപ്പിക്കല്‍ പൂര്‍ത്തിയായ സ്ഥലങ്ങളില്‍ പ്രാദേശികമായി വണ്ടികള്‍ സമയ ക്ലിപ്തത പാലിക്കാന്‍ സംവിധാനമുണ്ടാക്കുമെന്നും റെയില്‍വേ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: