തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെയാണ് പുതിയ ബ്രൂവറികള്‍ക്കും ഡിസ്റ്റലറി്ക്കും അനുമതി നല്‍കിയതെന്നും ഈ ഇടപാടുകളില്‍ പാര്‍ട്ടിക്കും മന്ത്രിമാര്‍ക്കും എത്ര കോടി വീതം കിട്ടിയെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ അതീവ രഹസ്യമായി സംസ്ഥാനത്ത് മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റലറിയും അനുവദിച്ചു. കോടികളുടെ അഴിമതിയാണ് ഇതിന് പിന്നില്‍. ഇടതു സര്‍ക്കാര്‍ രണ്ടര വര്‍ഷം ആയപ്പോള്‍ അഴിമതിയില്‍ മൂക്കറ്റം മുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബ്രൂവറികള്‍ക്കും ഡിസ്റ്റലറികള്‍ക്കും അനുമതി കൊടുക്കാന്‍ തിരുമാനിച്ചപ്പോള്‍ പത്രങ്ങളില്‍ പരസ്യം നല്കി അപേക്ഷ ക്ഷണിച്ച് സുതാര്യമായി ചെയ്യാതെ രഹസ്യമായി വച്ചു. ഈ നാല് കമ്പനിക്കാര് മാത്രം ബ്രൂവറി അനുവദിക്കുന്ന കാര്യം എങ്ങനെ അറിഞ്ഞുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. നിലവിലെ രണ്ട് ഡിസ്റ്റലറികള്‍ക്ക് ഉല്‍പ്പാദന ശേഷി വര്‍ധിപ്പിച്ച് കൊടുക്കുകയും ചെയ്തു.
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ബാറുടമകളും ഇടതു മുന്നണിയും തമ്മില്‍ ഉണ്ടാക്കിയ അവിശുദ്ധ കരാര്‍ അനുസരിച്ചാണ് ഇതെല്ലാം ചെയ്യുന്നത്. മദ്യകമ്പനികള്‍ തുടങ്ങുന്നതിന് നിലവിലെ നിയമത്തില്‍ സുതാര്യത വരുത്തിയത് ഡിസ്റ്റലറികള്‍ക്ക് അനുമതി നല്കി സിപിഎമ്മിന് കോടികള്‍ ഉണ്ടാക്കാനാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: