ന്യൂദല്‍ഹി: രണ്ട് വര്‍ഷത്തേയ്ക്ക് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാമെന്ന് വിദഗ്ധ സമിതി. നിരോധനം സംബന്ധിച്ചു സംസ്ഥാനങ്ങള്‍ക്കു തീരുമാനമെടുക്കാമെന്നും സമിതി വ്യക്തമാക്കി. എന്‍ഡോസള്‍ഫാന്‍ ഇറക്കുമതിമതിയും ഉത്പാദനവും നിരോധിക്കണമെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സമിതി വ്യക്തമാക്കി.
1800 കിലോ ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ മാത്രമാണ് രാജ്യത്തുള്ളത്.ഇത് ഉപയോഗിക്കാന്‍ അനുവദിക്കണം. റാബി സീസണ് വരുന്നതിനാല്‍ കര്‍ഷകര്‍ക്ക് പ്രതിസന്ധി ഉണ്ടാകാത്ത തരത്തില്‍ തീരുമാനം എടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യമന്ത്രാലയം ഡയറക്ടര്‍ ജനറല്‍ അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
സ്റ്റോക്ക് തീരും വരെയോ രണ്ടു വര്‍ഷത്തേക്കു കൂടിയോ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാമെന്നാണു പ്രധാന ശുപാര്‍ശ. പുതുതായി അസംസ്കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യാനും മാരക കീടനാശിനി ഉത്പാദിപ്പിക്കാനോ പാടില്ല. രണ്ടു വര്‍ഷത്തിനുള്ളില്‍ എന്‍ഡോസള്‍ഫാന്‍ രാജ്യത്തു നിന്നു പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ കേരളവും കര്‍ണാടകവുമാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഈ സംസ്ഥാനങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും നിരോധനം നടപ്പാക്കാം. എന്നാല്‍ മറ്റു സംസ്ഥാനങ്ങള്‍ക്കു രണ്ടു വര്‍ഷത്തോളം ഉപയോഗിക്കാമെന്നും സമിതി ശുപാര്‍ശ ചെയ്തു.
എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ചു പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒക്ടോബര്‍ ഒമ്പതിനാണു സുപ്രീംകോടതി നിയോഗിച്ചത്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കരിനോടും സുപ്രീംകോടതി വിശദീകരണം ചോദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: