ന്യൂദല്‍ഹി: 25 ഹെക്ടര്‍വരെയുള്ള ക്വാറികള്‍ക്ക് പരിസ്ഥിതി ആഘാത പഠനവും പൊതുജനാഭിപ്രായവും നിര്‍ബന്ധമാക്കി ദേശിയ ഹരിത ട്രൈബ്യുണല്‍ ഉത്തരവിട്ടു. അനുമതികള്‍ക്കായി സംസ്ഥാന അതോറിറ്റിയേയോ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തേയോ സമീപിക്കണം.
പരിസ്ഥിതി അനുമതി നല്‍കാനായി ജില്ലാ തലങ്ങളില്‍ രൂപീകരിച്ച സമിതികള്‍ ദേശീയ ഹരിത െ്രെടബ്യൂണല്‍ റദ്ദാക്കി. ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ വനം പരിസ്ഥിതി മന്ത്രാലയത്തിന് െ്രെടബനല് നിര്‍ദേശം നല്കി. ജില്ലാ കള്കടര്‍മാരുടെ നേതൃത്വത്തിലുള്ള സമിതികളാണ് റദ്ദാക്കപെട്ടത്. കേരളത്തില്‍ ഉള്‍പ്പെടെ വലിയ പ്രത്യാഘാതങ്ങള്‍ക്കു ഉത്തരവ് കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: