പിണറായി: തലശേരിയില്‍ വീട്ടമ്മയെ പരിചരിക്കാന്‍ വന്ന ഹോംനേഴ്സ് ആഭരണങ്ങള്‍ അഴിച്ച് വാങ്ങി മുങ്ങിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്. പിണറായി പോലീസ് സ്റ്റേഷന് പരിധിയില്‍ പടന്നക്കര എന്‍വി നിവാസില്‍ സി.രോഹിണിയുടെ കയ്യിലുണ്ടായിരുന്ന ആറ് വളകളും കഴുത്തിലുണ്ടായിരുന്ന മാലയുമാണ് പരിചരിക്കാന്‍ വന്ന ഹോംനേഴ്സ് ഉച്ചയോടെ മുങ്ങിയത് .
വീട്ടില്‍ സ്ഥിരമായി വരുന്ന ഹോം നേഴ്സ് ലീവായതിനാല്‍ ഏജന്‍സി വഴിയാണ് തിങ്കളാഴ്ച മുതല്‍ പുതിയ ഹോംനേഴ്സ് വീട്ടില്‍ പരിചരിക്കാനെത്തിയത്. കണ്ണൂര്‍ പൊടിക്കുണ്ടിലെ സ്വകാര്യ ഏജന്‍സിയില്‍ നിന്നുമാണ് പുതിയ ഹോംനേഴ്സ് ജോലിക്കെത്തിയത്. ഹോംനേഴ്സ് ആഭരണങ്ങളുമായി മുങ്ങിയതിനാല്‍ ഏജന്‍സിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ ജീവനക്കാരിയെ പിണറായി പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിണറായി പോലീസ് പുല്‍പ്പള്ളിയിലെത്തി അന്വേഷണം നടത്തി വരികയുമാണ്. ഹോംനേഴ്സ് വീട്ടിലെത്തിയ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടോയെന്നും പോലീസ് പരിശോധിച്ചുവരികയാണ്. നേരത്തെ ജോലി ചെയ്ത സ്ഥലങ്ങളിലും പോലീസ് പരിശോധിച്ച് വരുന്നുണ്ട്. വീട്ടുകാരോട് പറഞ്ഞപേര് വ്യാജമാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: