ഐക്യരാഷ്ട്രസഭ: ഇന്ത്യയോടുള്ള സ്നേഹാദരങ്ങള്‍ വീണ്ടും ലോകസമക്ഷം അറിയിച്ച് യുഎസ് പ്രസിഡണ്ട് ട്രംപ്. ‘ഇന്ത്യയെ ഞാന്‍ സ്നേഹിക്കുന്നു, എന്റെ സുഹൃത്ത് മോദിയെ സ്നേഹാന്വേഷണങ്ങള്‍ അറിയിക്കുക’യെന്ന്, ട്രംപ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലെ സൗഹൃദ സംഭാഷണത്തിനിടെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ അറിച്ചിരുന്നു.
പൊതുസഭയിലെ പ്രസംഗത്തിനിടയില്‍ ഇന്ത്യയെ പുകഴ്ത്താന്‍ അദ്ദേഹം മറന്നില്ല. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ ട്രംപ് പ്രശംസിച്ചു. ദശലക്ഷക്കണക്കിന് ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുന്നതില്‍ ഇന്ത്യ വിജയിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്.
ഉത്തരകൊറിയയോടുള്ള ട്രംപിന്റെ സ്വരത്തിലും ഇത്തവണ മാറ്റം വന്നു. കഴിഞ്ഞ വര്‍ഷം ഉത്തര കൊറിയന്‍ പ്രസിഡണ്ട് കിം ജോങ് ഉന്നിനെ ‘റോക്കറ്റ്മാന്’ എന്ന് ആക്ഷേപിച്ച ട്രംപ് ഇത്തവണ രാജ്യപുരോഗതിക്ക് കിം നടത്തുന്ന ശ്രമങ്ങളെ പ്രകീര്‍ത്തിക്കുകയായിരുന്നു. ഇരുനേതാക്കളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ പ്രതിഫലനമായിരുന്നു അത്. അമേരിക്കയുടെ വിദേശ സഹായങ്ങള്‍ ഇനി സുഹൃദ്രാഷ്ട്രങ്ങള്ക്കും തങ്ങളെ ‘ബഹുമാനിക്കുന്നവര്‍ക്കും’ മാത്രമേ നല്‍കൂ എന്ന് മുന്നറിയിപ്പു നല്‍കാനും ട്രംപ് മറന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: