മയ്യഴി: മയ്യഴിയുടെ ദേശീയോത്സവമായ മാഹി സെന്റ് തെരേസാസ് തീര്‍ത്ഥാടന കേന്ദ്രത്തിലെ 18 ദിവസം നീണ്ടു നില്ക്കുന്ന തിരുനാള്‍ മഹോത്സവത്തിന് ഒക്ടോബര്‍ 5 ന് കൊടിയേറും. ഉത്സവദിവസങ്ങളില്‍ വിവിധ ഭാഷകളില്‍ ദിവ്യബലികള്‍ ഉണ്ടായിരിക്കുമെന്നും വിവിധ രൂപതകളിലെ മെത്രാന് മാര്‍ പങ്കെടുക്കുന്നുണ്ടെന്നും ഇടവക വികാരി ഡോ.ജെറോം ചിങ്ങന്തറ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഒക്ടോബര്‍ 5 ന് പള്ളി അങ്കണത്തില്‍ രാവിലെ 11.30 ന് ഇടവക വികാരി ഡോ.ജെറോം ചിങ്ങന്തറയുടെ മുഖ്യകാര്മ്മികത്വത്തിന് കൊടിയേറും. ഉച്ചയ്ക്ക് 12ന് ആള്‍ത്താരയിലെ രഹസ്യ അറയില്‍ സൂക്ഷിച്ച വിശുദ്ധ അമ്മ ത്രേസ്യ പുണ്യവതിയുടെ തിരുസ്വരൂപം പുറത്തെടുത്ത് പ്രത്യേകം സജ്ജമാക്കിയ പീഠത്തില്‍ പൊതുവണക്കത്തിനായി ഇടവക വികാരി പ്രതിഷ്ഠിക്കുന്നതോടെ തിരുനാള്‍ മഹോത്സവത്തിന് തുടക്കമാവും.
22ന് സമാപന ദിവസം രാവിലെ 10.15ന് വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പൊലീത്ത ഡോ.ജോസഫ് കളത്തിപറമ്പിലിന് റെയില്‍വെ സ്റ്റേഷന് റോഡില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് ബിഷപ്പന്റെ കാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി, തുടര്‍ന്ന് നൊവേന, കുര്‍ബ്ബാന ആശീര്‍വാദം, പ്രദക്ഷിണം എന്നിവയ്ക്ക് ശേഷം 4 മണിയോടെ ഇടവക വികാരി ഡോ.ജെറോം ചിങ്ങന്തറ വിശുദ്ധയുടെ തിരുസ്വരൂപം ആള്‍ത്താരയിലെ രഹസ്യ അറയിലേക്ക് മാറ്റി കൊടിയിറക്കുന്നതോടെ തിരുനാള്‍ മഹോത്സവത്തിന് സമാപനമാവും.
തിരുനാളിന് മുന്നോടിയായി 26 മുതല്‍ 30 വരെ വൈകുന്നേരം 4.30 മുതല്‍ 9 വരെ ഫാ.മേരി ജോണും സംഘവും നയിക്കുന്ന കുടുംബ ജീവിത നവീകരണ ബൈബിള്‍ കണ്വെന്ഷന് ഉണ്ടായിരിക്കുമെന്നും ഇടവക വികാരി അറിയിച്ചു.
തീര്‍ത്ഥാടകര്‍ക്ക് മാഹി കോളേജ് ഗ്രൗണ്ടില്‍ വാഹനം പാര്‍ക്ക് ചെയുവാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. പാരിഷ് പാസ്റ്ററല്‍ സെക്രട്ടറി സജി സാമുവല്‍, സഹവികാരിമാരായ ഫാ.നിധിന് ആന്റണി, ഫാ.ജിതിന് ജോണ്‍, റീത്ത ഡിക്രൂസ്, ജയ്സണ്‍ റോഡ്രിഗസ്, മാര്ട്ടിന് കൊയിലോ, ജോസ് ബേസില്‍ ഡിക്രൂസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: