തലശ്ശേരി: വൈദികനും കന്യാസ്ത്രീകളും പ്രതികളായ വിവാദമായ കൊട്ടിയൂര്‍ പീഡനക്കേസിന്റെ വിചാരണക്കിടെ പ്രതിഭാഗത്തിന് വേണ്ടി തെലുങ്കാനയില്‍ നിന്നുള്ള ഡിഎന്‍എ വിദഗ്ധനായ അഭിഭാഷകന് ഹാജരായി. കേസിലെ മുഖ്യപ്രതി ഫാ.റോബിന് വടക്കുംഞ്ചേരിയുടെ ഡിഎന്‍എ പരിശോധനാ ഫലം സംബന്ധിച്ച സാക്ഷി വിസ്താരത്തിനിടെയാണ് പ്രതിഭാഗത്തിന് വേണ്ടി ഡിഎന്‍എ വിദഗ്ധന്‍ കൂടിയായ അഡ്വ.ജി.വി.റാവു ഹാജരായത.്
പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിന്റെ പിതാവ് വൈദികനാണെന്ന പരിശോധനാ ഫലം നല്കിയ ഫോറന്‍സിക് അസി.ഡയറക്ടര്‍ ഷീജയുടെ സാക്ഷി വിസ്താരത്തിന് ക്രോസ് വിസ്താരം ചെയ്യാനാണ് പ്രതിഭാഗം ശക്തനായ അഭിഭാഷകനെത്തന്നെ രംഗത്ത് ഇറക്കിയത.്
ഡിഎന്‍എ വിദഗ്ധനായ ജി.വി.റാവു സര്‍വ്വീസില്‍ നിന്ന് വിരമിച്ച ശേഷമാണ് അഭിഭാഷകനായത.് രാജീവ് ഗാന്ധി കൊലക്കേസ്, നൈന സാഹ്നിയെ ചുട്ടുകൊന്ന വിവാദമായ തന്തൂരി കൊലക്കേസ്,ബംഗളുരുവിലെ സ്വാമി പ്രേമാനന്ദ കേസ്, ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച കേസ്, ബംഗളുരുവിലെ രാഘവേശ്വര ഭാരതി സ്വാമി കേസ് എന്നിവയുടെ വിചാരണ വേളയില്‍ ഡിഎന്‍എ പരിശോധനാ സംബന്ധമായ സഹായം നല്‍കിയത് ജി.വി.റാവുവായിരുന്നു. കൊട്ടിയൂര്‍ പീഡനക്കേസില്‍ ഡിഎന്‍എ പരിശോധന സംബന്ധിച്ച സാക്ഷി വിസ്താരത്തിന് മാത്രമാണ് റാവു ഹാജരാവുന്നത.് വിചാരണക്കിടെ പീഡനത്തിനിരയായ പെണ്‍കുട്ടിയും പിതാവും അമ്മയും കൂറുമാറിയിരുന്നു. കേസിലെ മുഖ്യപ്രതി ഫാ.റോബിന് അനുകൂലമായി ഇവര്‍ മൊഴി നല്‍കുകയായിരുന്നു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജ് പി.എന്‍.വിനോദ് മുമ്പാകെയാണ് വിവാദമായ കൊട്ടിയൂര്‍ പീഡനക്കേസിന്റെ വിചാരണ ആഗസ്ത് ഒന്ന് മുതല്‍ ആരംഭിച്ചത.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: