കണ്ണൂര്‍: പിണറായിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര് ദുരൂഹസാഹചര്യത്തില്‍ മരിക്കാനിടയായ കേസില്‍ കൂട്ടുപ്രതികള്‍ നിയമത്തിന് മുന്നില്‍ വരുമെന്ന ഉറച്ച പ്രതീക്ഷയില്‍ ബന്ധുക്കള്‍. കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് കഴിഞ്ഞ ദിവസമാണ് ഡിജിപി ഉത്തരവിട്ടത്.
അന്വേഷണ ഉദ്യോഗസ്ഥര്‍ അന്വേഷണം അട്ടിമറിച്ചെന്നും കൂട്ടക്കൊലയുടെ മുഴുവന്‍ ഉത്തരവാദിത്വവും സൗമ്യയില്‍ ഒതുങ്ങുന്ന രീതിയിലാണ് ലോക്കല്‍ പോലീസ് അന്വേഷിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സൗമ്യയുടെ കൂട്ടാളികളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിട്ടും അവരെ പ്രതി ചേര്‍ത്തില്ല. സൗമ്യ ഒറ്റയ്ക്കല്ലെന്നും കൂട്ടിനാളുണ്ടായിരുന്നുവെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നുമാണ് സഹോദരി സന്ധ്യ പ്രതികരിച്ചത്.
സൗമ്യയുടെ മകള്‍ ഐശ്വര്യ, മാതാപിതാക്കളായ വണ്ണത്താന്‍ വീട്ടില്‍ കമല, കുഞ്ഞിക്കണ്ണന് എന്നിവരാണ് ദുരൂഹസാഹചര്യത്തില്‍ മൂന്നു മാസത്തിനിടെ മരണപ്പെട്ടത്. മൂന്ന് പേരുടെയും കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് സൗമ്യയാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എലിവിഷത്തില്‍ കാണുന്ന അലൂമിനിയം ഫോസ്ഫേറ്റാണ് മരണകാരണമെന്നായിരുന്നു നിഗമനം. കേസില്‍ പ്രതിയായ സൗമ്യ റിമാന്‍ഡിന് കഴിയവേ ജയില്‍ വളപ്പില്‍ തന്നെ ആത്മഹത്യ ചെയ്തിരുന്നു.
സ്വന്തംലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: