കോട്ടയം: എംജിഎഫ് ഹ്യുണ്ടായ് മാനേജ്മെന്റിന്റെ തൊഴിലാളിവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് ബിഎംഎസിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ നീക്കം. എംസി റോഡില്‍ പുളിമൂട് കവലക്ക് സമീപമുള്ള എംജിഎഫിന്റെ ഷോറൂമിന്റെ മുമ്പിലാണ് തൊഴിലാളികള്‍ ഉപരോധ സമരം ആരംഭിച്ചിരിക്കുന്നത്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘമാണ് ഷോറൂമിന് മുന്നില്‍ നിലയുറപ്പിച്ചിരിക്കുന്നത്. റാപ്പിഡ് ഫോഴ്സിന്റെ എണ്‍പതോളം പേരടങ്ങുന്ന സംഘത്തെയും ചൊവ്വാഴ്ച മുതല്‍ ഇവിടെ നിയോഗിച്ചിട്ടുണ്ട്.
സമരക്കാരുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് മനസിലാക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ പ്രശ്നം പരിഹരിക്കാമെന്ന് തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ മാനേജ്മെന്റിന് അനുകൂലമായ നിലപാടാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇതിനിടെ സമരം ചെയ്യുന്നവരെ ഷോറും മാനേജര്‍മാര്‍ ഭീഷിണിപ്പെടുത്തുന്നതായും പരാതിയുണ്ട്. ഇവരുടെ വീടുകളില്‍ വിളിച്ച് ക്രിമിനല്‍ കേസുകളില്പെടുത്തുമെന്നാണ് ഭീഷണി മുഴക്കുന്നത്.
എംജിഎഫിന്റെ വിവിധയിടങ്ങളിലുള്ള ആറ് ഷോറുമുകളിലും സമരം ശക്തമാണ്. ആലുവയിലെ ദേശം, പാടിവട്ടം, വില്ലിങ്ടണ്‍ ഐലന്റ്, വടവാതൂര്‍, കട്ടപ്പന, കോഴഞ്ചേരി എന്നിവയാണ് സമരം നടക്കുന്ന മറ്റ് ഷോറുമുകള്‍. വടവാതൂര്‍, കട്ടപ്പന, കോഴഞ്ചേരി ഷോറുമുകള്‍ സമരത്തിന്റെ പേരില്‍ മാനേജ്മെന്റ് അടച്ചിട്ടിരിക്കുകയാണ്.
കരാര്‍ തൊഴിലാളികളായ 12 പേര്‍ക്കെതിരെയും സ്ഥിരം തൊഴിലാളികളായ 59 പേര്‍ക്കെതിരെയും കമ്പനി സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള നടപടികള്‍ തുടങ്ങിയതോടെയാണ് സമരത്തിന്റെ തുടക്കം. 2011 മുതല്‍ കരാര്‍ തൊഴിലാളികള്‍ ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ്. 6000 രൂപയാണ് കരാര്‍ തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നത്. പിഎഫ്, ഇഎസ്ഐ എന്നിവക്കായി 700 രൂപ കമ്പനി വേതനത്തില്‍ നിന്ന് ഈടാക്കിയിരുന്നു. എന്നാല്‍ ഈ തുക പിഎഫിലോ ഇഎസ്ഐയിലോ കമ്പനി അടക്കുന്നില്ലെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു.
മിനിമം വേതനം 10000 രൂപയാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. 2000 രൂപ വേതന വര്‍ദ്ധന സമ്മതിച്ചെങ്കിലും ഇതുവരെ നടപ്പാക്കാന്‍ കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ല. ഇതിനെ ചോദ്യം ചെയ്ത ജീവനക്കാരെ സ്ഥലം മാറ്റി പ്രതികാര നടപടി എടുക്കുകയാണ് കമ്പനി അധികൃതര്‍ ചെയ്തതെന്ന് തൊഴിലാളികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: