ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പു കേസിലെ കൂട്ടുപ്രതി മെഹുല്‍ ചോക്സിയെ ഇന്ത്യക്ക് കൈമാറാമെന്ന് ആന്റിഗ്വാ ദ്വീപ്. ഇന്ത്യക്കും ആന്റിഗ്വയ്ക്കുമിടയില് കുറ്റവാളി കൈമാറ്റത്തിന് ഉഭയധാരണയില്ലെങ്കിലും രണ്ടു രാജ്യങ്ങളും കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളില്‍ അംഗങ്ങളെന്ന പരിഗണനയിലാണ് ചോക്സിയെ കൈമാറുന്നത്.
കഴിഞ്ഞ ജനുവരി നാലിന് ഇന്ത്യയില്‍ നിന്ന് ഒളിച്ചോടിയ ചോക്സിക്ക് ഇപ്പോള്‍ ആന്റിഗ്വന്‍ പൗരത്വവുമുണ്ട്. അന്വേഷണ ഏജന്‍സികളും കേന്ദ്ര സര്‍ക്കാരും ചോക്സിയെ രാജ്യം വിടാന്‍ അനുവദിച്ചെന്ന ആരോപണം നേരിടുന്നതിനിടയിലാണ് ചോക്സിയെ കൈമാറാന്‍ ആന്റിഗ്വ സന്നദ്ധതയറിയിച്ചിരിക്കുന്നത്.
ഒരാഴ്ച മുമ്പ് വിദേശകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി മന്‍പ്രീത് വോറ ആന്റിഗ്വന്‍ വിദേശകാര്യമന്ത്രി ഇ പോള്‍ ഷെറ്റ് ഗ്രീനെയെ സന്ദര്‍ശിച്ച് ചോക്സിയെ കൈമാറുന്നതിനുള്ള അപേക്ഷ നല്‍കിയിരുന്നു. ചോക്സി തങ്ങളുടെ രാജ്യത്തുണ്ടെന്ന് ആന്റിഗ്വ നേരത്തേ സ്ഥിരീകരിച്ചതാണ്്.
1993ലെ ആന്റിഗ്വന്‍ കുറ്റവാളികൈമാറ്റ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരമാണ് ചോക്സിയെ ഇന്ത്യക്ക് കൈമാറുക.
ചോക്സിയെ കൈമാറുന്നതിന് ഐക്യരാഷ്ട്രസഭയുടെ അഴിമതി വിരുദ്ധനിയമ (യുഎന്‍ സിഎസി) പ്രകാരം സിബിഐയും നേരത്തേ ചോക്സിയെ കൈമാറാന്‍ അപേക്ഷ നല്‍കിയിരുന്നു. അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട പ്രതിരോധമാര്‍ഗങ്ങള്‍, അന്താരാഷ്ട്ര സഹകരണം, സ്വത്ത് കണ്ടുകെട്ടല്‍, സാങ്കേതിക സഹായം, ആശയവിനിമയം എന്നവയെല്ലാം യുഎന്സിഎസിയുടെ നിയമ പരിധിയില്‍ പെടുന്നു.
ഇന്ത്യ വിട്ടശേഷം ചോക്സി ആദ്യമെത്തിയത് യുഎസിലായിരുന്നു. പിന്നീട് ഇയാളെ തിരികെയെത്തിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ ശ്രമം ആരംഭിച്ചതോടെ ചോക്സി കരിബിയന്‍ ദ്വീപു സമൂഹത്തില്‍പ്പെട്ട ആന്റിഗ്വയിലേക്ക് കടന്നു. ചോക്സിക്ക് പൗരത്വം നല്കിയ കാര്യം ആന്റിഗ്വന്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: