ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന് ആശുപത്രിയില്‍. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് സ്റ്റാലിനെ ചെന്നൈ അപ്പോളോ അശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സ്റ്റാലിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും കഴിഞ്ഞ രണ്ട് മാസമായി പരിശോധനകള്‍ മുടക്കിയതാണ് ആരോഗ്യനില മോശമാകാന്‍ ഇടയാക്കിയതെന്നും ഡിഎംകെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കി.
അതേസമയം, സ്റ്റാലിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു. ഉടന്‍ ആശുപത്രി വിടനാകുമെന്നാണ് പ്രതീക്ഷയെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.അച്ഛനും ഡിഎംകെ നേതാവുമായ കരുണാനിധിയുടെ വേര്പാടിന് ശേഷം കഴിഞ്ഞ ആഗസ്ത് 28 നാണ് സ്റ്റാലിന് പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: