ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരരനെ വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു ജവാന് ജീവന് നഷ്ടമായി. അനന്ത്നാഗിലെ ദൂരു ഷഹബാദിലാണ് സംഭവം. പ്രദേശത്ത് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
തീവ്രവാദി സാന്നിധ്യത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ തെരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ലഷ്കര്‍ ഇ തയ്ബ പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. മൂന്ന് സൈനികര്‍ക്ക് ഏറ്റുമുട്ടലില്‍ പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
അനന്ത്നാഗ് മേഖലകളിലെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ മുന്‍കരുതലിന്റെ ഭാഗമായി വിച്ഛേദിച്ചിരിക്കുകയാണ്. ശ്രീനഗറിലെ നൂര്‍ബാഗ്, ബുഡ്ഗാവിലെ ചന്ദൂര മേഖലകളിലും സമാനമായ ഏറ്റുമുട്ടല്‍ പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: