കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി വച്ചു. അടുത്ത ബുധനാഴ്ച വിധി പറയും. ബിഷപ്പിന് ജാമ്യം അനുവദിക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടു.
മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തതെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചടക്കമുള്ള കാര്യങ്ങളും പോലീസ് കോടതിയെ അറിയിച്ചു. കൂടാതെ ഇതുവരെ ലഭിച്ച തെളിവുകളും സാക്ഷിമൊഴികളും മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറി.
എന്നാല്‍ അറസ്റ്റ് അനാവശ്യമാണെന്ന നിലപാടാണ് ബിഷപ്പിന്റെ അഭിഭാഷകന് സ്വീകരിച്ചത്. കള്ളക്കേസാണ് ബിഷപ്പിനെതിരെ എടുത്തിരിക്കുന്നത്. പരാതിക്കാരിക്ക് സഭയില്‍ ഉയര്‍ന്ന പദവി ഉണ്ടായിരുന്നു. ഈ പദവിയില്‍ നിന്നും നീക്കിയതിന്റെ വൈരാഗ്യമാണ് ഈ കേസിന് കാരണമെന്നും ബിഷപ്പിന്റെ അഭിഭാഷകന് വാദിച്ചു. പീഡനം നടന്നുവെന്ന് ആരോപിക്കുന്നതിന്റെ പിറ്റേദിവസം നടന്ന ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങളും കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: