ഇസ്ലാമാബാദ്: ക്രിസ്ത്യന്‍ ബാലികയായ റിംഷ മസീഹിനെതിരായ ദൈവനിന്ദ കേസ് പാക് കോടതി തള്ളി. റിംഷയെ കോടതി നിരപരാധിയായി പ്രഖ്യാപിച്ചതായി അവരുടെ അഭിഭാഷകന് അറിയിച്ചു.കേസില്‍ കഴിഞ്ഞ ഓഗസ്റ്റ് 16ന് അറസ്റ്റിലായ റിംഷ മൂന്നാഴ്ച കുട്ടികള്‍ക്കുള്ള ജയിലില്‍ കഴിഞ്ഞിരുന്നു.
കേസില്‍ റിംഷ നിരപരാധിയാണെന്നും അയല്‍വാസിയായ ഒരു ഇമാം കത്തിച്ച ഖുര്‍ ആന്‍ പേജുകള്‍ ബാലികയുടെ ബാഗില്‍ ഇടുകയായിരുന്നുവെന്നും നേരത്തെ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് തള്ളിയത്.
അന്താരാഷ്ട്ര തലത്തില്‍ തന്നെ സംഭവം വിവാദമായതിനെ തുടര്‍ന്ന് പാക്കിസ്ഥാന് വിഷയം ഗൗരവമായി പരിശോധിക്കുകയായിരുന്നു. ജാമ്യത്തില്‍ പുറത്തിറങ്ങിയ കുട്ടിയെ ഭീഷണിയെ തുടര്‍ന്ന് അധികൃതര്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: