ന്യൂദല്‍ഹി: പുറംകടലില്‍ മൂന്നു ദിവസം അപകടത്തെ നേരിട്ട അഭിലാഷ് ടോമിക്ക് ആത്മധൈര്യം പകര്‍ന്നത് നാവികനെന്ന നിലയില്‍ ലഭിച്ച പരിശീലനം. ആംസ്റ്റര്‍ഡാമില്‍ ആശുപത്രിയില്‍ കഴിയുന്ന അഭിലാഷ് ടോമിയുമായി ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടപ്പോള്‍ കമാന്‍ഡര്‍ അഭിലാഷ് ടോമി അറിയിച്ചതാണിത്. ഇക്കാര്യം ട്വിറ്ററില്‍ നാവികവക്താവിന്റേതായി ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ട്വീറ്റ് ഇങ്ങനെയാണ്: കടല്‍ പതിവിലേറെ പരുക്കനായിരുന്നു. ഞാനും എന്റെ വഞ്ചി തുരിയയും പ്രകൃതിയുടെ കരുത്ത് അന്ന് ശരിക്കും അറിഞ്ഞു. എന്റെയുള്ളിലെ പട്ടാളക്കാരനും നാവിക പരിശീലനവും തുഴച്ചിലില്‍ ലഭിച്ച പരിശീലനവുമാണ് പ്രതിസന്ധിയെ അതിജീവിക്കാന്‍ തുണയായത്. കൂടാതെ ഇന്ത്യന്‍ നേവിക്കും ഞാന്‍ നന്ദി അറിയിക്കുന്നു.
ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ പങ്കെടുക്കുന്നതിനിടെ സപ്തംബര്‍ 21നാണ് ആസ്ട്രേലിയയിലെ പെര്‍ത്തില്‍ നിന്നും 3,000 കീ.മി. അകലെ വെച്ച് നാവികന് സഞ്ചരിച്ചിരുന്ന തുരീയ എന്ന പായ്വഞ്ചി അപകടത്തില്‍പ്പെട്ടത്.
മൂന്നു ദിവസത്തിനു ശേഷം ഓസ്ട്രേലിയയുടെ മത്സ്യബന്ധന ബോട്ടായ ഒസ്റീസിലാണ് അഭിലാഷ് ടോമിയെ ആംസ്റ്റര്‍ഡാമിലെ ആശുപത്രിയിലെത്തിച്ചത്. ഇന്ത്യന്‍ നാവിക സേനയുടെ വിമാനമായ പി-81 അഭിലാഷ് ടോമിയുടെ പായ്വഞ്ചി കണ്ടെത്തിയിരുന്നവെങ്കിലും കൂറ്റന്‍ തിരമാലകള്‍ രക്ഷാപ്രവര്‍ത്തനത്തിന് വില്ലനാകുകയായിരുന്നു.
The sea was unbelievably rough. Me & my boat Thuriya were pitched against the nature’s might. I survived because of my sailing skills, the soldier bit in me and my Naval training cut-in for that fight – Cdr Abhilash Tomy. Very thankful to #IndianNavy & all who rescued me pic.twitter.com/vNhZN2fJjj
— SpokespersonNavy (@indiannavy) September 26, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക: