ന്യൂദല്‍ഹി: അയോധ്യക്കേസ് വീണ്ടും വലിച്ചു നീട്ടിക്കൊണ്ടു പോകാനുള്ള ഒരു വിഭാഗത്തിന്റെ ശ്രമമാണ് ഇന്നലെ സുപ്രീംകോടതി വിധിയില്‍ തകര്‍ന്നു വീണത്.
രാമജന്മഭൂമിയിലെ തര്‍ക്കത്തിലുള്ള 2.77 ഏക്കര്‍ ഭൂമി സംബന്ധിച്ച വിധിയാണ് സുപ്രധാനം. അതനുസരിച്ചാണ് പതിറ്റാണ്ടുകളായ കേസില്‍ തീര്‍പ്പുണ്ടാകേണ്ടത്. കോടതി ഇതിനാണ് ശ്രമിക്കുന്നതും.
എന്നാല്‍ മോസ്ക്ക് ഇസ്ലാമിലെ അവിഭാജ്യ ഘടകമോയെന്ന് തീരുമാനിക്കണമെന്നും അതിനു ശേഷം വസ്തുതര്ക്കും പരിഗണിച്ചാല്‍ മതിയെന്നുമാണ് പുതിയ വാദം. മത, നിയമപണ്ഡിതന്മാര് വാദപ്രതിവാദങ്ങളുമായി കോടതി കയറിയിറങ്ങും, ഇതോടെ കേസ് പുതിയ വാദത്തില്‍ കുരുങ്ങി നീളും.
മുസ്ലീങ്ങളുടെ പ്രാര്‍ഥനയ്ക്ക് മോസ്ക്ക് അവിഭാജ്യഘടകമല്ലെന്ന് 94ല്‍ അയോധ്യക്കേസുമായി ബന്ധപ്പെട്ടാണ് ഇസ്മയില്‍ ഫറൂഖി നിലപാട് എടുത്തത്. കോടതി ഇത് അംഗീകരിക്കുകയും ചെയ്തു.
കോടതി അയോധ്യയിലെ ഭൂമി വീതം വച്ചത് ഈ നിരീക്ഷണം മനസ്സില്‍ വച്ചാണെന്നും അതിനാല്‍ തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്നുമാണ് മുസ്ലിം സംഘടനകളുടെ വാദം. അതിനാല്‍ കേസില്‍ വരാന്‍ പോകുന്ന വിധിയില്‍ ഇതിന്റെ പ്രത്യാഘാതം ഉണ്ടാകുമെന്നും അവര്‍ വാദിച്ചു. ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നത് ഇപ്പോള്‍ തന്നെ വര്‍ഷങ്ങള്‍ നീണ്ടുപോയ അയോധ്യക്കേസ് വീണ്ടും വൈകിപ്പിക്കാനാണെന്ന് യുപി സര്‍ക്കാരും സുപ്രീം കോടതിയില്‍ വാദിച്ചു.
ഏറെക്കുറെ ഒരു നൂറ്റാണ്ടായ തര്‍ക്കമാണ് അന്തിമ വിധി കാത്ത് കിടക്കുന്നതെന്നാണ് യുപി സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീ. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടിയത്. മാത്രമല്ല 94ല്‍ കോടതി നടത്തി നിരീക്ഷണത്തിനെതിരെ ഇതുവരെ ആരും കേസ് കൊടുത്തിട്ടില്ല, നിരീക്ഷണം കോടതിവിധിയില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. 2010ലെ കോടതി വിധിക്കെതിരെ നല്കിയ, ഇപ്പോള്‍ സുപ്രീംകോടതി പരിഗണിക്കുന്ന 14 അപ്പീലുകളിലും ഇക്കാര്യം പറഞ്ഞിട്ടില്ല. തുഷാര്‍ മേത്ത പറഞ്ഞു. മോസ്ക്ക് അവിഭാജ്യ ഘടകമല്ലെന്ന നിരീക്ഷണം പുനഃപരിശോധിക്കണമെന്ന ആവശ്യത്തെ ഹിന്ദു സംഘടനകളും എതിര്‍ത്തു.
മോസ്ക്ക് ഇസ്ലാമിലെ അവശ്യഘടകമാണെന്ന വാദം അംഗീകരിപ്പിക്കാന്‍ കഴിഞ്ഞാല്‍ 2010ല്‍ ഭൂമി മൂന്നായി വീതം വച്ചത് തങ്ങളുടെ മതപരമായ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണെന്നാകും അടുത്തവാദം. അതോടെ 2010ലെ വിധി പുനഃപരിശോധിക്കണമെന്നാകും മുറവിളി. അതോടെ കേസ് തുടക്കം മുതല്‍ പുനരാരംഭിക്കേണ്ടിയും വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: