തൊടുപുഴ: സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിലെ പ്രധാന പ്രതിക്ക് പോലീസ് സ്റ്റേഷനില്‍ നിസ്കരിക്കാന്‍ പ്രത്യേക സൗകര്യം ഒരുക്കി നല്‍കിയത് വിവാദമാകുന്നു. ബുധനാഴ്ച കീഴടങ്ങിയ എസ്ഡിപിഐ പ്രവര്ത്തകന് കുമ്മംകല്ല് പൊടിപാറയില്‍ സക്കീറി (47)നാണ് കീഴ്വഴക്കം ലംഘിച്ച് നിസ്കരിക്കാന്‍ ഒരു വിഭാഗം പോലീസുകാര്‍ സെല്ലിന് പുറത്തെ മുറിയില്‍ സൗകര്യം ചെയ്തുകൊടുത്തത്.
പോലീസ് സെല്ലില്‍ തന്നെ നിസ്കരിക്കാനുള്ള സൗകര്യം ഉണ്ടായിട്ടും റൈറ്ററുടെ മുറിയുടെ പിറകിലുള്ള മുറിയില്‍ നിസ്കരിക്കാന്‍ സഹായം ചെയ്തുകൊടുക്കുകയായിരുന്നു. തൊടുപുഴ സ്റ്റേഷനിലെ ഒരു വിഭാഗം പോലീസുകാര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ സഹായിക്കുന്നതായി നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. പ്രതിയുടെ നിസ്കാരം പോലീസില്‍ ചൂടേറിയ ചര്‍ച്ചയ്ക്കും കാരണമായി.
കേസ് എഴുതിക്കൊണ്ടിരുന്ന സമയത്ത് നിസ്കരിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടപ്പോള്‍ ഇതിനുള്ള സൗകര്യം ചെയ്തു കൊടുക്കുകയായിരുന്നുവെന്നാണ് എസ്ഐ വി.സി. വിഷ്ണുകുമാര്‍ പറയുന്നത്. ഇക്കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്നും സെല്ലില്‍ നിസ്കരിക്കാന്‍ സൗകര്യം ഉണ്ടെന്നും സാധാരണ ഇത്തരത്തില്‍ പ്രതികള്‍ സെല്ലിന് പുറത്ത് നിസ്കരിക്കുന്ന പതിവില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: