മലപ്പുറം: സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച ഡിവൈഎഫ്ഐ നേതാവിനെ പരാതി ലഭിച്ച് ഒരുമാസം പിന്നിട്ടിട്ടും അറസ്റ്റ് ചെയ്യാതെ പോലീസ്. പാണ്ടിക്കാട് വള്ളുവങ്ങാട് സ്വദേശിനിയാണ് ഡിവൈഎഫ്ഐ നേതാവായ സഹോദരനെതിരെ പരാതിയുമായി രംഗത്തെത്തിയത്.
പത്തുവര്‍ഷത്തോളമായി ഇയാള്‍ നിരന്തരം പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് ഇരുപത്തിരണ്ടുകാരിയായ യുവതി പോലീസിനെ സമീപിച്ചത്. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും പെണ്‍കുട്ടിയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പ്രതി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അപമാനം ഭയന്ന് ബന്ധുക്കളും സംഭവത്തില്‍ മൗനം പാലിക്കുകയാണ്.
നടപടി സ്വീകരിക്കാത്ത പോലീസിനെതിരെ കോടതിയേയും ദേശീയ മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കാനൊരുങ്ങുകയാണ് പെണ്‍കുട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: