തിരുവനന്തപുരം: സാലറി ചലഞ്ച് ഉത്തരവ് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി പരാമര്‍ശം നടത്തിയിട്ടും ശമ്പളം പിടിക്കാനുള്ള നടപടിക്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട്. സാലറി ചലഞ്ചിന് വിമുഖത പ്രകടിപ്പിച്ചവരുടേതൊഴികെയുള്ളവരുടെ ശമ്പളം പിടിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കി.
ജീവനക്കാരുടെ ശമ്പളത്തിലെ ക്രമീകരണങ്ങള്‍ നടത്തുന്ന സ്പാര്‍ക്കില്‍ വിവരങ്ങള്‍ നല്കാന് ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്കി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് സ്പാര്‍ക്ക് സംവിധാനത്തില്‍ സാലറി ചലഞ്ചിനുവേണ്ടി മാറ്റങ്ങള്‍ വരുത്തി.
ഒരു മാസത്തെ ശമ്പളം പത്തുമാസത്തെ തുല്യ ഗഡുക്കളായി നല്കാന് തയാറുള്ളവരുടെ ബില്ലില്‍ യെസ് എന്നും അല്ലാത്തവരുടേത് നോ എന്നും ഡിഡിഒ രേഖപ്പെടുത്തണം. അടുത്തമാസത്തെ ശമ്പളത്തിലും അതിനനുസരിച്ചുള്ള ക്രമീകരണങ്ങള്‍ വരുത്തണം.
പിഎഫില്‍ നിന്ന് ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനുള്ള സംവിധാനവും സ്പാര്‍ക്കില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: