ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ ‘ആയുഷമാന്‍ ഭാരത്’എതിര്‍ക്കുന്ന കാര്യത്തില്‍ സംസ്ഥാനത്തെ പ്രതിപക്ഷവും ഭരണ പക്ഷവും ഒറ്റക്കെട്ടാണ് എന്നതാണ് ഏറ്റവും രസകരമായ വസ്തുത. കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഭാരിച്ച ചികിത്സാ ചിലവ് താങ്ങുവാന്‍ കഴിയാതെ കഷ്ട്ടപ്പെടുന്ന അനേകം ജനങ്ങള്‍ ഉണ്ട്.
ഭൂമിയും കിടപ്പാടവും വിറ്റ് ചികിത്സിച്ച് വഴിയാധാരമായവരും അനേകമാണ്. അതിനെല്ലാം പ്രതിവിധിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ പദ്ധതി. കേരളത്തിലെ 40% ജനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ചികിത്സയ്ക്കായി കിട്ടുന്നതിന് ഇവര്‍ എതിര്‍ക്കുന്നത് ഒറ്റ കാരണമാണ്. ഈ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഗുണഭോക്താക്കള്‍ക്ക് കൊടുക്കുന്നതാണ്. ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ജനോപകാരപ്രദമായ പല പദ്ധതികളും സംസ്ഥാന സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് ഗുണം ലഭിക്കാത്ത തരത്തില്‍ തകര്‍ത്ത് കളയുന്നു.
എല്ലാവര്ക്കും അമേരിക്കയില്‍ പോയി ചികിത്സിക്കാന്‍ കഴിയുമോ? രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദം ആകുന്ന പദ്ധതികള്‍ നിഷേധിക്കുന്നത് പ്രതിഷേധാര്‍ഹം തന്നെയാണ്. ഇത്തരം ജനവിരുദ്ധ രാഷ്ട്രീയ നയങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണം. അവരുടെ അവകാശങ്ങള്‍ നിഷേധിക്കുവാന്‍ ആരെയും അനുവദിക്കരുത്.
ജയകുമാര്‍ വേലിക്കകത്ത്, ഇടുക്കി
ആര്‍ഭാടത്തിന്റെ ബക്കറ്റ് പിരിവ്
പ്രളയ ദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ സാലറി ചാലഞ്ചുമായി മുന്നോട്ടു പോകുന്നതിനിടെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി 26 ലക്ഷം രൂപയുടെ കാര്‍ വാങ്ങിയത് ഏറെ ചര്‍ച്ചയായിരുന്നു. ഈ പാര്‍ട്ടി ഫണ്ടുകളെല്ലാം എവിടുന്ന്?. പ്രളയത്തിന്റെ പേരിലും ബക്കറ്റുമായി ഇറങ്ങുന്ന സിപിഎമ്മില്‍ നിന്ന് ഇത്തരത്തിലുള്ള വാര്‍ത്തകളല്ലെ പ്രതീക്ഷിക്കുവാന്‍ കഴിയൂ.
സാധാരണക്കാരന്റെ പിച്ചച്ചട്ടിയില്‍ കൈയ്യിട്ടുവാരി ദുരിതാശ്വാസത്തിന്റെ പേരില്‍ മുണ്ടുമുറുക്കിയുടുക്കുവാന് പറയുന്നവര്‍ തന്നെ ആഡംബരങ്ങളില്‍ സുഖലോലുപരാവുകയാണല്ലോ. ജനങ്ങള്‍ ഇതെല്ലാം വിലയിരുത്തുന്നുണ്ടെന്ന കാര്യം ഇവര്‍ മനസ്സിലാക്കിയാല്‍ നന്ന്.
വിഷ്ണു, അമ്പലപ്പുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: