തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ സമഗ്ര ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന്റെ ഇന്‍ഷുറന്‍സ് പരിധി കുറച്ച് നടപ്പാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. അഞ്ചുലക്ഷം പരിധിയില്‍ നിന്ന് രണ്ടു ലക്ഷമായി കുറച്ച് പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതേക്കുറിച്ചു പഠിക്കാന്‍ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ (ഗിഫ്ട്) ഡയറക്ടര്‍ ഡോ. ഡി. നാരായണയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ നിയോഗിച്ചു.
ആര്‍എസ്ബിവൈ, ചിസ് ഇന്‍ഷുറന്‍സിന്റെ കാലാവധി മാര്‍ച്ചില്‍ അവസാനിക്കുന്നതിന് പിന്നാലെ പദ്ധതി നടപ്പിലാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. സംസ്ഥാനത്ത് വര്‍ഷം ശരാശരി രണ്ടു ശതമാനം ആളുകള്‍ക്കു മാത്രമേ രണ്ടു ലക്ഷത്തിനുമേല്‍ ചികിത്സാച്ചെലവു വരുന്നുള്ളൂ എന്നാണ് തുക കുറയക്കാന്‍ സര്‍ക്കാര്‍ നിരത്തുന്ന വാദം. രണ്ട് ലക്ഷം രൂപയേക്കാള്‍ ഉയര്‍ന്ന തുക വന്നാല്‍ അത് സര്‍ക്കാര്‍ നേരിട്ട് നല്‍കാനാണ് ആലോചിക്കുന്നത്. ഉയര്‍ന്ന തുകയുണ്ടെങ്കില്‍ സ്വകാര്യ ആശുപത്രികള്‍ ചികിത്സാച്ചെലവ് ഉയര്‍ത്തുമെന്നും അനാവശ്യ പരിശോധനകള്‍ക്കും ചികിത്സകള്‍ക്കും സാധ്യതയുണ്ടെന്നുമുള്ള മുടന്തന്‍ ന്യായവും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നു. സംസ്ഥാനത്ത് ഇപ്പോള്‍ 41 ലക്ഷം കുടുംബങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ട്. കേന്ദ്ര മാനദണ്ഡ പ്രകാരം കേരളത്തില്‍ 18.5 ലക്ഷം കുടുംബങ്ങള്‍ക്കു മാത്രമേ പരിരക്ഷ ലഭിക്കൂ എന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദങ്ങള്‍.
സംസ്ഥാനങ്ങളുടെ പ്രത്യേകതകളും ചികിത്സാസൗകര്യങ്ങളും വെവ്വേറെ വിലയിരുത്തിയിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്ന മറ്റൊരു ന്യായം. കേന്ദ്രം 1351 ചികിത്സകളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണ്. കേരളത്തിലെ ചില ചികിത്സകള്‍ക്കു കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്ന തുക മതിയാകില്ല. മറ്റു ചിലതാകട്ടെ കേരളത്തിലെ നിരക്കിനേക്കാള്‍ ഏറെ ഉയര്‍ന്നതുമാണ്. അതിനാലാണ് പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ചു പഠനം നടത്തുന്നതെന്നാണ് സര്‍ക്കാര്‍ നല്കുന്ന വിശദീകരണം. പഠനസമിതിയുടെ റിപ്പോര്‍ട്ട് ഒക്ടോബര്‍ അവസാനം സമര്‍പ്പിക്കും. അതിനുശേഷം കേന്ദ്രവുമായി ധാരണാപത്രം ഒപ്പിടാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: