ദുബായ്: ഏഷ്യയിലെ ക്രിക്കറ്റ്് രാജാക്കന്മാരെ നിശ്ചയിക്കുന്ന ഏഷ്യാ കപ്പിന്റെ കലാശപ്പോരാട്ടത്തില്‍ ഇന്ത്യയും ബംഗ്ലാദേശും ഇന്ന് മുഖാമുഖം. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചിന് ഫൈനല്‍ ആരംഭിക്കും.
പാക്കിസ്ഥാന്റെ ഫൈനല്‍ മോഹം അട്ടിമറിച്ചാണ് ബംഗ്ലാദേശ് കലാശക്കളിക്ക് യോഗ്യത നേടിയത്. സൂപ്പര്‍ ഫോറിലെ അവസാന പോരാട്ടത്തില്‍ ബംഗ്ലാദേശ് 37 റണ്‍സിന് പാക്കിസ്ഥാനെ പരാജയപ്പെടുത്തി.
ഏഷ്യയിലെ ആധിപത്യം നിലനിര്‍ത്തി വീണ്ടും കിരീടമണിയാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. നിലവിലെ ജേതാക്കളായ ഇന്ത്യ ആറു തവണ കിരീടമുയര്‍ത്തിയിട്ടുണ്ട്. അതേസമയം ബംഗ്ലാദേശ് കിന്നി കിരീടം ലക്ഷ്യമിട്ടാണ് വമ്പന്മാരായ ഇന്ത്യക്കെതിരെ കലാശപ്പോരിനിറങ്ങുന്നത്. നേരത്തെ രണ്ട് തവണ ഫൈനലിലെത്തിയ അവര്‍ക്ക് കപ്പടിക്കാനായില്ല. 2012ലെ ഫൈനലില്‍ പാക്കിസ്ഥാനോടും കഴിഞ്ഞ തവണത്തെ കലാശക്കളിയില്‍ ഇന്ത്യയോടും തോറ്റു.
ഇന്ത്യയോട് പകവീട്ടാനുള്ള തയ്യാറെടുപ്പിലാണ് ബംഗ്ലാദേശ്. പക്ഷെ കളിക്കാരുടെ പരിക്ക് അവര്‍ക്ക് പ്രശ്നമാണ്. സ്റ്റാര്‍ ബാറ്റ്സ്മാന് തമീം ഇക്ബാലും ഓള് റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനും പരിക്കിന്റെ പിടിയിലാണ്.
ഇന്ത്യന്‍ താരങ്ങളെല്ലാം മികച്ച ഫോമിലാണ്. മികച്ച ബാറ്റ്സ്മാനും നായകനുമായ കോഹ്ലിയെ കൂടായെ ഏഷ്യാ കപ്പ് സ്വന്തമാക്കി അടുത്ത വര്‍ഷത്തെ ലോകകപ്പില്‍ എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കാനുള്ള പുറപ്പാടിലാണ് ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പമ്പരയിലെ തോല്‍വിയുടെ ഭാരം കുറയ്ക്കാനും ഏഷ്യാ കപ്പിലെ കിരീട വിജയത്തിന് കഴിയും.
അഞ്ചു പ്രധാന താരങ്ങളെ ഒഴിവാക്കിയാണ് ഇന്ത്യ അഫ്ഗാനിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിനിറങ്ങിയത്. ഈ താരങ്ങളെല്ലാം ഇന്ന് ഫൈനലിനിറങ്ങും. കോഹ്ലിക്ക് പകരം ടീമിനെ നയിക്കുന്ന രോഹിത് ശര്‍മ, ഉപനായകന്‍ ശിഖര്‍ ധവാന്, പേസര്‍മാരായ ജസ്പ്രീത് ബുംറ , ഭുവനേശ്വര്‍ കുമാര്‍ , യുസ്വേന്ദ്ര ചഹല്‍ എന്നിവരൊക്കെ തിരിച്ചെത്തുന്നതോടെ ടീം അതിശക്തമാകും. നാലാം നമ്പറിലിറങ്ങുന്ന ധോണിയും ഫോമിലേക്കുയര്‍ന്നാല്‍ ഇന്ത്യയെ പിടിച്ചുകെട്ടാനാകില്ല.
ഏകദിന ക്രിക്കറ്റിലെ ബംഗ്ലാദേശിന്റെ ബൗളിങ്ങ് നിര മികച്ചതാണ്. മുസ്തഫിസുര്‍ റഹ്മാന്, റൂബല്‍ ഹുസൈന്, മൊര്‍ത്താസ എന്നിവരടങ്ങുന്ന ബൗളിങ്ങ്നിര ഏതൊരു ബാറ്റിങ്ങ്് നിരയ്ക്കും ഭീഷണിയാണ്. ഓള് റൗണ്ടര്‍ ഷാക്കിബിന്റെ അഭാവം അവരുടെ പ്രകടനത്തെ ബാധിച്ചേക്കും.
ബാറ്റിങ്ങില്‍ മുഷ്ഫിക്കര്‍ റഹിമാണ് ശക്തികേന്ദ്രം. പാക്കിസ്ഥാനെതിരായ അവസാന സൂപ്പര്‍ ഫോറില്‍ റഹിം 99 റണ്‍സ് നേടിയിരുന്നു. മുഹമ്മദുള്ള റിയാദും സ്റ്റെലിഷ് ബാറ്റ്സ്മാനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: