ലണ്ടന്‍: ചെല്‍സിയും ആഴ്സണലും ലീഗ് കപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഏഡന്‍ ഹസാര്‍ഡിന്റെ മികവില്‍ ലിവര്‍പൂളിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ചെല്‍സി പ്രീ ക്വാര്‍ട്ടറിലെത്തിയത്.
ആദ്യ പകുതിയില്‍ ഗോള്‍ ഒഴിഞ്ഞുനിന്നു. 58-ാം മിനിറ്റില്‍ സ്റ്റൂറിഡ്ജ് ലിവര്‍പൂളിന് ലീഡ് നേടിക്കൊടുത്തു. ഗോള്‍ വീണതോടെ ഉണര്‍ന്ന് കളിച്ച ചെല്‍സി 79-ാം മിനിറ്റില്‍ സമനില പിടിച്ചു. എമേഴ്സണാണ് സ്കോര്‍ ചെയ്തത്. ആറു മിനിറ്റുകള്‍ക്ക് ശേഷം ഹസാര്‍ഡ്് രണ്ടാം ഗോള്‍ നേടി ചെല്‍സിക്ക് വിജയം സമ്മാനിച്ചു.
ആഴ്സണല്‍ ഒന്നിനെതിരെ മൂന്ന്് ഗോളുകള്‍ക്ക് ബ്രെന്റ്ഫോര്‍ഡിനെ തോല്‍പ്പിച്ചു. വെല്‍ബാക്കിന്റെ ഇരട്ടഗോളാണ് ആഴ്സണലിന് വിജയമൊരുക്കിയത്. അഞ്ചാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. 37-ാം മിനിറ്റില്‍ രണ്ടാം ഗോളും. രണ്ടാം പകുതിയുടെ അധികസമയത്ത് ലകാസറ്റെ ആഴ്സണലിന്റെ മൂന്നാം ഗോളും നേടി. 58-ാം മിനിറ്റില്‍ ജഡ്ജാണ് ബ്രെന്റ് ഫോര്‍ഡിന്റെ ഏക ഗോള്‍ കുറിച്ചത്.
മറ്റൊരു മത്സരത്തില്‍ വെസ്റ്റ് ഹാം മടക്കമില്ലാത്ത എട്ട് ഗോളുകള്‍ക്ക് മാക്സല്ഫീല്ഡിനെ തോല്‍പ്പിച്ചു. മുപ്പത്തിയഞ്ച് വര്‍ഷത്തിനുള്ളില്‍ വെസ്റ്റ് ഹാമിന്റെ ഏറ്റവും വലിയ വിജയമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: