ലീഗന്‍സ്: ജറാര്‍ഡ് പിക്വെയുടെ പിഴവില്‍ ബാഴ്സലോണയ്ക്ക് ഈ സീസണിലെ ആദ്യ തോല്‍വി. ലാ ലിഗയില്‍ ദുര്‍ബലരായ ലീഗന്‍സ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്് നിലവിലെ ചാമ്പ്യന്മാരായ ബാഴ്സയെ അട്ടിമറിച്ചു.
ബാഴ്സയുടെ പ്രതിരോധത്തിലെ കരുത്തനായ പിക്വെ പന്ത് അടിച്ചകറ്റുന്നതില്‍ വരുത്തിയ പിഴവാണ് ലീഗന്സിന് വിജയവഴി തുറന്നത്. പന്ത് കാലില്‍ കിട്ടിയ ഓസ്കര് റോഡ്രിഗ്സ് സുന്തരമായൊരു ഷോട്ടിലൂടെ ബാഴ്സയുടെ ഗോള്‍ വര കടത്തിവിട്ടു. ഇതോടെ 2-1 ന് ലീഗന്‍സ് ജയിച്ചുകയറി.
തുടക്കത്തില്‍ ബാഴ്സയാണ് കളിച്ചത്. പന്ത്രണ്ടാം മിനിറ്റില്‍ അവര്‍ ഗോളും നേടി. മെസി നീട്ടിക്കൊടുത്ത പാസ് ഫിലിെപ്പ കുടിഞ്ഞോ ഗോളിലേക്ക് തിരിച്ചുവിട്ടു. ആദ്യ പകുതിയില്‍ അവര്‍ 1-0ന് മിന്നിട്ടുനിന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലീഗന്‍സ് ഒരു ഗോള്‍ മടക്കി. 52-ാം മിനിറ്റില്‍ നബില്‍ എല്‍ സാറാണ് സ്കോര്‍ ചെയ്തത്. തൊട്ടടുത്ത മിനിറ്റില്‍ തന്നെ പിക്വെയുടെ പിഴവ് മുതലാക്കി ലീഗന്‍സ് രണ്ടാം ഗോളും നേടി.
ലാലിഗയില്‍ ഈ സീസണിലെ ആറു മത്സരങ്ങളില്‍ ബാഴ്സയുടെ ആദ്യ തോല്‍വിയാണിത്. തോറ്റെങ്കിലും പതിമൂന്ന് പോയിന്റുമായി ബാഴ്സ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. റയലിനും പതിമൂന്ന് പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ അവര്‍ ബാഴ്സയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: