അമൃതപുരി(കൊല്ലം): സമൂഹത്തിന്റെ നിയമങ്ങള്‍ക്കൊപ്പം പ്രകൃതിയുടെനിയമങ്ങള് കൂടി ഉള്‍ക്കൊണ്ട് ജീവിക്കണമെന്ന് പിറന്നാള്‍ ദിനാചരണത്തില്‍ നല്കിയ ജന്മദിനസന്ദേശത്തില്‍ മാതാ അമൃതാനന്ദമയീദേവി ആഹ്വാനം ചെയ്തു.
ദിനാചരണത്തോടനുബന്ധിച്ച് നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. ഒരുവര്‍ഷത്തിനിടെ കടലില്‍ കാണാതാവുകയോ മരിക്കുകയോ ചെയ്ത 12 മത്സ്യതൊഴിലാളികളുടെ കുടുംബങ്ങള്‍ക്കുള്ള ഒരു ലക്ഷം രൂപ വീതമുള്ള സഹായധനം വിതരണം ചെയ്തു. കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ 800 പേര്‍ക്ക് സമ്പൂര്‍ണ്ണ സൗജന്യ ശസ്ത്രക്രിയകള്ക്കായുള്ളസമ്മതപത്രവും വേദിയില്‍ കൈമാറി.
കൊല്ലം ജില്ലയില്‍ അമൃതാനന്ദമയി മഠം പണിത 900 ശുചിമുറികളില്‍ 200 എണ്ണത്തിന്റെസാക്ഷ്യപത്രവും കൈമാറി. ദുരിതാശ്വാസപുനര്നിര്മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അമൃതശ്രീ സ്വയം സഹായസംഘങ്ങള്‍ 10 ലക്ഷം രൂപയുടെ സഹായം വേദിയില്‍ കൈമാറി. അമ്മയുടെ ജീവിതത്തെയും ദര്‍ശനങ്ങളെയും കുറിച്ചുള്ള 10 പുസ്്തകങ്ങളുടെ പ്രകാശനവും വേദിയില്‍ നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി രചിച്ച എക്സാം വാരിയേഴ്സ്എന്ന പുസ്തകത്തിന്റെ കുരുകുരുക്ഷേത്ര പ്രകാശന് തയ്യാറാക്കിയ മലയാളം പതിപ്പ് വേദിയില്‍ പ്രകാശനം ചെയ്തു. മിസോറാം ഗവര്‍ണ്ണര്‍ കുകുമ്മനം രാജശേഖരനില്‍ നിന്ന് അമ്മ ആദ്യപ്രതി ഏറ്റു വാങ്ങി. അമ്മയുടെ ജന്മദിനത്തോടനുബന്ധിച്ച് സമൂഹവിവാഹത്തില്‍ പങ്കെടുക്കുന്ന വധൂവരന്മാര്ക്കുള്ള സ്വര്‍ണ്ണാഭരണങ്ങളും വസ്ത്രങ്ങളും വേദിയില്‍ വിതരണം ചെയ്തു. തുടര്‍ന്ന് അമ്മയുടെ നേതൃത്വത്തില്‍ വിശ്വശാന്തിപ്രാര്ത്ഥനയും ധ്യാനവും. സമൂഹവിവാഹവും നാലുലക്ഷത്തോളം പേര്ക്ക്വസ്്ത്രദാനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: