ന്യൂദല്‍ഹി: ഭീമാ-കൊറേഗാവ് കലാപത്തില്‍ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത അഞ്ച് മാവോയിസ്റ്റുകളുടെ വീട്ടുതടങ്കല്‍ നാല് ആഴ്ചത്തേക്ക് കൂടി നീട്ടി സുപ്രീംകോടതി ഉത്തരവിട്ടു. മഹാരാഷ്ട്ര പോലീസിന് അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.
സര്‍ക്കാരിന്റെ നയങ്ങളെ എതിര്‍ത്തത് കൊണ്ടാണ് തങ്ങളെ അറസ്റ്റ് ചെയ്തതെന്നും ഇക്കാര്യത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം വേണമെന്നുമുള്ള മാവോയിസ്റ്റുകളുടെ ആവശ്യം കോടതി തള്ളി. സുധ ഭരദ്വാജ്, ഗൗതം നവ്ലഖ, അരുണ്‍ ഫെരാരിയ, വെര്‍നണ്‍ ഗോണ്‍സാല്‍വസ്, പി. വരവര റാവു എന്നിവരെയാണ് പോലീസ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായവര്‍ 2009ല്‍ നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റുമായി അടുത്ത ബന്ധം ഉള്ളവരാണ്. വലിയ അക്രമത്തിനും വിനാശത്തിനും നിരോധിത മാവോയിസ്റ്റ് സംഘടനയുമായി ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നും പോലീസ് പറയുന്നു. ഇവരുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത കമ്പ്യൂട്ടറുകള്‍, ലാപ്ടോപ്പുകള്, പെന്‍ ഡ്രൈവുകള്‍, മെമ്മറി കാര്‍ഡുകള്‍ എന്നിവയില്‍ നിന്നും സംഘടനയുമായി ഇവര്‍ക്കുള്ള ബന്ധം വെളിപ്പെടുത്തുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് മഹാരാഷ്ട്ര പോലീസിന്റെ വാദം.
അറസ്റ്റിലായവര്‍ സമൂഹത്തില്‍ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്ത്തകരായതുകൊണ്ടു മാത്രം വിട്ടയക്കണമെന്ന് ആവശ്യം ഉയര്‍ത്തുന്നത് അംഗീകരിക്കാനാവില്ലെന്നും മഹാരാഷ്ട്ര സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: