ചങ്ങനാശേരി: ശബരിമല സ്ത്രീ പ്രവേശനത്തില്‍ എന്തു വേണമെന്ന് തീരുമാനിക്കേണ്ടത് വിശ്വാസികളാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്കാമെന്നുള്ള സുപ്രീം കോടതി വിധിക്കു പിന്നാലെയാണ് നിലപാടുമായി എന്‍എസ്എസ് രംഗത്തെത്തിയത്.
അതേസമയം, സുപ്രീം കോടതി വിധി നിരാശാജനകമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ഒരു മതത്തിന്റെയും ആചാര അനുഷ്ഠാനങ്ങളില്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ ഇടപെടരുതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാല കൃഷ്ണന് അഭിപ്രായപ്പെട്ടു.
സുപ്രീം കോടതി വിധി ഇതര സമുദായങ്ങളേയും ബാധിക്കുന്നതാണെന്നും ക്രിസ്ത്യന്‍ മുസ്ലിം എന്നീ മതവിഭാഗങ്ങളിലെ മേലധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തിയ ശേഷം ഒക്ടോബര്‍ ആദ്യ വാരത്തോടെ പുനപരിശോധനാ ഹര്‍ജി നല്‍കുമെന്നും രാഹുല്‍ ഈശ്വര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: