കൊച്ചി: മ്യാന്മറില്നിന്ന് പുറത്താക്കപ്പെട്ട് ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കഴിഞ്ഞിരുന്ന റോഹിങ്ക്യര്‍ വന്‍ തോതില്‍ കേരളത്തിലേക്ക് കടക്കുന്നു. ഇതിനെതിരേ റെയില്‍ സുരക്ഷാ സേന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
ഭീകരപ്രവര്ത്തരും ക്രൂരവൃത്തിക്കാരുമെന്ന് മുദ്രകുത്തി മ്യാന്മറും ബംഗ്ലാദേശും കൈയൊഴിഞ്ഞ റോഹിങ്ക്യരെ അഭയാര്‍ഥികളായി സ്വീകരിക്കില്ലെന്ന് ഇന്ത്യ നയം വ്യക്തമാക്കിയിരുന്നു. ഇതോടെ ഇന്ത്യയിലേക്ക് ഇവരെ നടതള്ളിയും നിര്‍ബന്ധിച്ചും എത്തിക്കാനുള്ള ആസൂത്രിത പദ്ധതികള്‍ ചിലര്‍ നടത്തുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. സുരക്ഷയും പരിശോധനകളും കര്‍ശനമാക്കിയതോടെ, ഉത്തരേന്ത്യന്‍ നഗരങ്ങള്‍ വിട്ട് കേരളമുള്‍പ്പെടെ ദക്ഷിണേന്ത്യയിലേക്ക് ഇവര്‍ കടക്കുകയാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യമുള്ള കേരളത്തില്‍ സുരക്ഷിതരാണെന്ന് പ്രലോഭിപ്പിച്ചാണ് ഇവരെ എത്തിക്കുന്നത്.
ഇവര്‍ സഞ്ചരിക്കുന്ന 14 ട്രെയിനുകളുടെ പട്ടിക റെയില്‍വേ ചീഫ് സെക്യൂരിറ്റി കമ്മീഷണര്‍ പുറത്തുവിട്ടു. ഇതില്‍ വരുന്നവരെ കണ്ടെത്തി അതത് പരിധിയിലുള്ള പോലീസിന് കൈമാറണമെന്നാണ് നിര്‍ദ്ദേശം.
വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ട്രെയിനുകളിലാണ് യാത്ര. സില്‍ചര്‍-തിരുവനന്തപുരം (12508, 12516) ഷാലിമാര്‍-ചെന്നൈ (22825) ഷാലിമാര്‍-തിരു (12642), ഹൗറ-തിരു (12841) ഹൗറ-ചെന്നൈ (12839), ഹൗറ- കന്യാകുമാരി (12665), ഹൗറ- തിരുച്ചിറപ്പള്ളി (12663), സാന്ത്രാഗച്ചി-ചെന്നൈ (22841, 22807) സാന്ത്രാഗച്ചി- പോണ്ടിച്ചേരി (06009), സാന്ത്രാഗച്ചി- ചെന്നൈ (06057),ഗൗഹാട്ടി- താംബരം (15630), ദിബ്രുഗഡ്-താംബരം(15930) എന്നീ ട്രെയിനുകളിലാണ് യാത്ര ചെയ്യാന്‍ സാധ്യത. ഇവര്‍ കുടുംബ സമേതമാണ് വരുന്നത്. ഇവരെ തിരിച്ചറിഞ്ഞാല്‍ നീക്കങ്ങള്‍ മനസിലാക്കി പിടികൂടി പോലീസിനെ ഏല്‍പ്പിക്കാനാണ് നിര്‍ദ്ദേശം. നടപടികള്‍ എത്രയും വേഗം മുഖ സുരക്ഷാ കമ്മീഷണര്‍ക്ക് അയക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: