ന്യൂദല്‍ഹി: റഫാല്‍ യുദ്ധവിമാനക്കരാറില്‍ കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി മോദിയും പിന്തുണച്ച ശരന്‍ പവാറിനോട് വിയോജിച്ച് എന്‍സിപി നേതാവ് താരീഖ് അന്‍വര്‍ രാജിവെച്ചു. എന്‍സിപിയുടെ സ്ഥാപക നേതാവും ജനറല്‍ സെക്രട്ടറിയുമായ താരീഖ് ലോക്സഭാംഗത്വവും ഉടന്‍ ഒഴിയുമെന്ന് പ്രസ്താവിച്ചു. മോദിക്കെതിരേയുള്ള പ്രതിപക്ഷ മഹാ സഖ്യനീക്കത്തിന്റെ മറ്റൊരു പരാജയംകൂടിയാണ് രാജി.
റഫാല്‍ ഇടപാടില്‍ നരേന്ദ്ര മോദിയെ സംശയിക്കേണ്ടതേയില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞിരുന്നു. ഒരു മറാത്തി ടെലിവിഷനു നല്കിയ അഭിമുഖത്തിലെ പ്രസ്താവനയ്ക്കെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടും മുന്‍ പ്രതിരോധ മന്ത്രികൂടിയായ പവാര്‍ നിലപാടു മാറ്റിയില്ല. ഇക്കാര്യത്തില്‍ പവാറുമായി താരീഖ് അന്‍വന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. തുടര്‍ന്നാണ് രാജി പ്രഖ്യാപനം.
ബീഹാറില്‍നിന്നുള്ള കോണ്‍ഗ്രസ് യുവ നേതാവായിരുന്നു താരീഖ്. ഇപ്പോള്‍ ബീഹാറിലെ കാട്ടിഹാറില്നിന്നുള്ള എംപി. കോണ്‍ഗ്രസില്‍ സീതാറാം കേസരിയുടെ വലംകൈയായിരുന്നു. കേസരിയെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് ആക്ഷേപിച്ചിറക്കിവിട്ട് സോണിയ പാര്ട്ടിപിടിച്ചപ്പോള് സോണിയയുടെ വിദേശ പൗരത്വം വിയമാക്കി കോണ്‍ഗ്രസ് വിട്ട മൂന്നു പേരില്‍ മുഖ്യനായിരുന്നു താരീഖ്. പവാര്‍, താരീഖ്, സാങ്മ എന്നിവരെ സോണിയ പുറത്താക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: