കൊച്ചി: നടന് ജയസൂര്യയുടെ പാസ്പോര്‍ട്ട് വിജിലന്‍സ് കേസിന്റെ പേരില്‍ പിടിച്ചെടുക്കരുതെന്ന് ഹൈക്കോടതി. ചെലവന്നൂര്‍ കായല്‍ കൈയേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിര്‍മിച്ച കേസില്‍ ജയസൂര്യക്കെതിരെ വിജിലന്‍സ് കുറ്റപത്രം നല്‍കിയിരുന്നു.
എന്നാല്‍ തുടര്‍ നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ പാസ്പോര്‍ട്ട് പിടിച്ചെടുക്കരുതെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ചലച്ചിത്ര താരമായ തനിക്ക് ഷൂട്ടിംഗിനും മറ്റുമായി വിദേശ യാത്രകള്‍ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജയസൂര്യ ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: