തിരുവനന്തപുരം: എട്ടാമത് ഏഷ്യന്‍ യോഗ ചാമ്പ്യന്‍ഷിപ്പിലും ്നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ മുന്നേറ്റം തുടങ്ങി. ആദ്യ അഞ്ച് ഇനങ്ങളില്‍ ഇന്ത്യ സ്വര്‍ണം നേടി.ആണ്‍കുട്ടികളുടെ സബ്ജൂനിയര് യോഗാസന വിഭാഗത്തില്‍ പാര്‍ഥ് സൈനി, സുഷ്മിതി ദാസ് ഗുപ്ത എന്നിവര്‍ 66 പോയിന്റ് വീതം നേടി സ്വര്‍ണം പങ്കിട്ടു. ദുബൈയുടെ സിദ്ധാര്‍ഥ് നിതിന്‍ റബാഡൗ, ഇന്ത്യയുടെ ദേബ്ജ്യോതി പ്രമാണിക് എന്നിവര്‍ വെള്ളി പങ്കിട്ടു. മൂവര്‍ക്കും 64.25 പോയിന്റ് വീതം ലഭിച്ചു. 59.25 പോയിന്റ് വീതം നേടിയ ഇന്ത്യയുടെ അയാന് അഗര്‍വാള്‍, മനാഷ് കര്‍മാകര്‍, മലേഷ്യയുടെ ഹാര്വിന് കാര്‍ത്തിക് എന്നിവര്‍ക്ക് വെങ്കലം ലഭിച്ചു.
പെണ്‍കുട്ടികളുടെ സബ്ജൂനിയര് യോഗാസന വിഭാഗത്തില്‍ ഇന്ത്യയുടെ പായല്‍ സാഹ, തനിഷ ദാസ് എന്നിവര്‍ 63.75 പോയിന്റ് വീതം നേടി സ്വര്‍ണം പങ്കിട്ടു. ഇന്ത്യയുടെ തന്നെ സൃഷ്ടി, ഉദിത റാണി ബോറ എന്നിവര്‍ വെള്ളിയും പങ്കിട്ടു. വിയത്നാമിന്റെ ദാങ് ങ്യുയെന്‍ തി ബാവോ ങോക്, ഇന്ത്യന്‍താരം ഭൂമിക എന്നിവര്‍ വെങ്കലം നേടി. ആണ്‍കുട്ടികളുടെ സബ് ജൂനിയര്‍ യോഗാസന ഗ്രൂപ്പ്-ബിയില്‍ മൂന്ന് മെഡലും ഇന്ത്യക്കാണ് .
യുഗ് കാലി രാമന് സ്വര്‍ണവും സണ്ണി വെള്ളിയും സോവെല്‍ അഹമ്മദ് ഗാസി വെങ്കലവും നേടി. പെണ്‍കുട്ടികളുടെ സബ്ജൂനിയര് യോഗാസനയില്‍ ആദ്യ രണ്ടു മെഡലുകളും ഇന്ത്യക്കാണ് . അനുഷ്ക കര്‍മാകര്‍, വി ഗ്രീഷ്മ എന്നിവര്‍ സ്വര്‍ണവും ഹര്‍ഷിത ഗോസ്വാമി, ജി പ്രിയ എന്നിവര്‍ വെള്ളിയും നേടി. മലേഷ്യയുടെ ഹരിണി വിജയകുമാര്‍, ഇറാന്റെ സഹേല്‍ സൊബാനി, ഇന്ത്യയുടെ ആസ്ത ബോറ എന്നിവര്‍ വെങ്കലം പങ്കിട്ടു.
ആണ്‍കുട്ടികളുടെ സീനിയര്‍ ഗ്രൂപ്പ് ആര്‍ടിസ്റ്റിക് യോഗയില്‍ ഇന്ത്യയുടെ അഭിഷേക് ദുബേ സ്വര്‍ണം നേടി. സിംഗപ്പൂരിന്റെ പര്‍വേഷ് കുമാര്‍ വെള്ളി നേടി. ഇന്ത്യയുടെ രൂപേഷ് കുമാറും വിയത്നാമിന്റെ ഗാവ് ഹൂ ഹായ് വെങ്കലം പങ്കിട്ടു. മലയാളിയായ അലക്സ് ജെറോം ആറാം സ്ഥാനത്തെത്തി. കഴിഞ്ഞ ഏഴ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യയാണ് ജേതാക്കള്‍.
ചക്രാസനത്തില്‍ താരം ഖുഷിയ
തിരുവനന്തപുരം: ചക്രാസനം ആധാരമാക്കി ലോകറെക്കോഡ് നേടിയ 13 വയസ്സുള്ള മൈസൂരുകാരി ഖുഷിയെ ആയിരുന്നു ഇന്നലെ യോഗാചാമ്പ്യന്ഷിപ്പിലെ താരം. മൈസൂര്‍ സ്വദേശിയായ ഖുഷി കഴിഞ്ഞ വര്‍ഷത്തെ യോഗദിനത്തിലാണ് റെക്കോഡ് പ്രകടനം നടത്തിയത്. ഒരു മിനുട്ടില്‍ 15 തവണ നിരാലംബ പൂര്‍ണ ചക്രാസനം ചെയ്താണ് ഖുഷി ലോക റെക്കോഡ് നേടിയത്. തൊട്ടുമുന്നത്തെ വര്‍ഷം സ്ഥാപിച്ച സ്വന്തം റെക്കോഡാണ് തിരുത്തിയത്. ഒരു മിനുട്ടില്‍ 13 തവണയായിരുന്നു ഖുഷിയുടെ പഴയ റെക്കോഡ്.
ഇത്തവണ യോഗ ചാമ്പ്യന്‍ഷിപ്പിലും ഖുഷി മാജിക് കണ്ടുനിന്നവര്‍ ആവേശത്തോടെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. റിസര്‍വ്ബാങ്ക് ഉദ്യോഗസ്ഥനും മുന്‍ അന്തര്‍ദേശീയ ചാമ്പ്യനുമായ ഹേമചന്ദ്രയുടെ മകളാണ് ഖുഷി. വിജയനഗര്‍ സെന്റ് ജോസഫ്സ് സെന്ട്രല്സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ്. മൂന്ന് വയസുമുതല്‍ അച്ഛനില്‍നിന്ന് യോഗ അഭ്യസിച്ച് തുടങ്ങിയെന്ന് ഖുഷി പറയുന്നു. തന്നെ അലട്ടിയിരുന്ന ശ്വസനസംബന്ധമായ അസുഖം മാറ്റാനും യോഗ സഹായിച്ചതായി ഖുഷി പറഞ്ഞു. 2016ല്‍ വിയത്നാമില്‍ നടന്ന ഏഷ്യന്‍ചാമ്പ്യന്‍ഷിപ്പില്‍ ആര്‍ടിസ്റ്റിക്, റിഥമിക് ഇനങ്ങളില്‍ സ്വര്‍ണവും നാലുവെള്ളിയും നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: