ന്യൂദല്‍ഹി: മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരായ പകപോക്കല്‍ തുടരുന്ന സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയില്‍ വീണ്ടും തിരിച്ചടി. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ശമ്പളം തട്ടിയെടുത്തെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഇതേ വിഷയത്തില്‍ സെന്‍കുമാറിന് അനുകൂലമായി ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാരോപിച്ച് സെന്‍കുമാറിനെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. ഇത് ഹൈക്കോടതി പിന്നീട് റദ്ദാക്കിയത് സംസ്ഥാന സര്‍ക്കാരിന് നാണക്കേടായിരുന്നതാണ്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയുടെ കണ്ടെത്തലുകള്‍ സുപ്രീംകോടതിയും ശരിവെച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ ജസ്റ്റിസ് യുയു ലളിത്, എസ്.കെ കൗള്‍ എന്നിവരുടെ ബെഞ്ചാണ് തള്ളിയത്.
സെന്‍കുമാറിനെതിരായ സംസ്ഥാന സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നീക്കങ്ങള്‍ക്ക് കോടതികളില്‍ തുടര്‍ച്ചയായ തിരിച്ചടിയാണ് ലഭിക്കുന്നത്. നേരത്തെ മറ്റൊരു കേസില്‍ സെന്‍കുമാറിനെതിരായ ഹര്ജിക്കാരന് ഇരുപത്തയ്യായിരം രൂപ പിഴ വിധിച്ചിരുന്നു. ഇന്നലെ മുതിര്‍ന്ന അഭിഭാഷകനായ ഹരണ്‍ .പി റാവലിനെയാണ് സെന്‍കുമാറിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹാജരാക്കിയത്. ഒരു സിറ്റിംഗിന് ഇരുപത് ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ ഫീസ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രശ്നത്തിലും പ്രളയക്കെടുതിയിലും നീങ്ങുമ്പോള്‍ സെന്‍കുമാറിനെതിരെ കേസ് നടത്താന്‍ ലക്ഷങ്ങളാണ് ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ പൊടിച്ചത്. മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.വി ജയരാജനുമാണ് ഇത്തരം പരാജയപ്പെടുന്ന കേസുകള്‍ക്കായി വീണ്ടും വീണ്ടും സര്‍ക്കാര്‍ അഭിഭാഷകരെ നിര്‍ബന്ധിക്കുന്നതെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: