തിരുവനന്തപുരം: പരാതികള്‍ പരിഹരിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് അടുത്ത മാസം നടത്താനിരുന്ന ഉപവാസ സമരത്തില്‍ നിന്ന് വട്ടിയൂര്‍കാവ് എംഎല്‍എ കെ. മുരളീധരന് പിന്മാറി. കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ ഇടപെടല്‍ മൂലമാണ് മുരളിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്.
തലസ്ഥാനത്തെ വികസന പദ്ധതികള്‍ അട്ടിമറിക്കുന്നതായി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് മുരളീധരന് നേരത്തെ കത്ത് നല്‍കിയിരുന്നു. എന്നാല്‍ കാര്യമായ തുടര്‍ നടപടികള്‍ ഉണ്ടാകാഞ്ഞതിനെ തുടര്‍ന്നാണ് ഉപവാസ സമരത്തിലേക്ക് മുരളി നീങ്ങിയത്.
തിരുവനന്തപുരത്തിനും കോഴിക്കോടിനും മോണോ റെയില്‍ പദ്ധതികള്‍ അനുവദിച്ചെങ്കിലും കോഴിക്കോട് മോണോ റെയിലുമായി സര്‍ക്കാര്‍ മുന്നോട്ടുപോയതാണ് മുരളിയെ പ്രകോപിപ്പിച്ചത്. മോണോ റെയിലിന്റെ കാര്യത്തില്‍ നടപടി സ്വീകരിക്കാമെന്നും കളിയിക്കാവിള റോഡിന്റെ കാര്യത്തില്‍ ഇന്നു തന്നെ കോണ്‍ഫറന്‍സ് വിളിച്ച് തടസങ്ങള്‍ നീക്കാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി ചര്‍ച്ചയ്ക്ക് ശേഷം മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: