പാലക്കാട്: കഞ്ചിക്കോട് ചടയന്‍കലായില്‍ ബിജെപി പ്രവര്‍ത്തകരായ രാധാകൃഷ്ണന്, വിമല എന്നിവരെ സിപിഎമ്മുകാര്‍ ചുട്ടുകൊന്ന സംഭവത്തില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കഞ്ചിക്കോട് ഹില്‍വ്യൂ നഗര്‍ സ്വദേശി മിഥുന്, വാളയാര്‍ അട്ടപ്പള്ളം സ്വദേശി സന്ദീപ് എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
2016 ഡിസംബര്‍ 28നാണ് കേസിന് ആസ്പദമായ സംഭവം. ബിജെപി പ്രവര്‍ത്തകനായ കണ്ണന്റെ വീടിന് സിപിഎം അക്രമികള്‍ തീയിടുകയായിരുന്നു. തുടര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കണ്ണന്റെ ഭാര്യ വിമലാ ദേവി, സഹോദരന് രാധാകൃഷ്ണന് എന്നിവര്‍ മരിക്കുകയായിരുന്നു. കേസില്‍ ഇനി മൂന്ന് പേരെ കൂടി പിടികൂടാനുണ്ടെന്നാണ് വിവരം.
ദേശീയ തലത്തില്‍ പോലും വന്‍ പ്രതിഷേധങ്ങളായിരുന്നു വിമലയുടെയും സഹോദരന്റെയും കൊലപാതകത്തെ തുടര്‍ന്നുണ്ടായത്. മീനാക്ഷി ലേഖി പാര്‍ലമെന്റില്‍ ഇതിനെ ശക്തമായി അപലപിച്ചത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: