കൊച്ചി: ഇടുക്കി ചെറുതോണി അണക്കെട്ടിന് സമീപം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം. മൂന്നാഴ്ചയ്ക്കുള്ളില്‍ അനധികൃത നിര്‍മാണങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വാഴത്തോപ്പ് പഞ്ചായത്ത് സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദേശം നല്കി.
ചെറുതോണി മുതല്‍ നേര്യമംഗലം വരെയുള്ള 234 ഹെക്ടര്‍ പ്രദേശം നിര്‍മാണ നിരോധിത മേഖലയായി സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ നിരോധനം ലംഘിച്ച് മേഖലയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നല്കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതി നടപടി. പ്രളയത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ ഉള്‍പ്പെടെ 62 കെട്ടികങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ ചെറുതോണിയില്‍ നടക്കുന്നത്.
നിരോധനം നിലവിലിരിക്കെ എന്ത് മാനദണ്ഡം അനുസരിച്ചാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയതെന്നും കോടതി ചോദിച്ചു. വിഷയം പഠിക്കാന്‍ അമിക്കസ്ക്യൂറിയെയും കോടതി നിയമിച്ചു. ഹര്‍ജി ഒക്ടോബര്‍ പത്തിന് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: