ന്യൂദല്‍ഹി: ബിഎസ്എഫ് ജവാനെ പാക് സേന വധിച്ചതിനെതിരെ പ്രതികാരമായി വന്‍ തിരിച്ചടി നല്കിയെന്ന്ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഇതുസംബന്ധിച്ച് പിന്നീട് വെളിപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ ഭഗത് സിങ് പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്.
അതിര്‍ത്തിയില്‍ ചില വലിയ കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. രണ്ട് മൂന്ന് ദിവസത്തിനു മുന്‍പാണ് വലിയ കാര്യങ്ങള്‍ സംഭവിച്ചത്. നിങ്ങള്‍ക്ക് എന്നെ വിശ്വസിക്കാം. സംഭവിച്ചതെന്തായാലും അത് നല്ലതിനാണെന്നും എന്താണ് നടന്നതെന്ന് നിങ്ങള്‍ അടുത്തുതന്നെ അറിയുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
പാക്കിസ്ഥാനെതിരെ ആദ്യം വെടിവയ്ക്കരുതെന്ന് സൈനികരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാക്കിസ്ഥാന് നമ്മുടെ അയല്‍ക്കാരാണ്. പക്ഷേ അവരാണ് ആദ്യം വെടിവയ്ക്കുന്നതെങ്കില് പിന്നീട് ബുള്ളറ്റിന്റെ എണ്ണം നോക്കരുതെന്നും സൈനികരോട് പറഞ്ഞിട്ടുണ്ടെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: