തിരുവനന്തപുരം: ബ്രൂവറി അനുവദിക്കാനുള്ള തീരുമാനം ഇടതുമുന്നണി നയത്തിന് വിരുദ്ധമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. അബ്കാരി നയത്തിന് വിരുദ്ധമായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. ആവശ്യമുള്ളിടത്ത് മദ്യം കൊടുക്കുക എന്നതാണ് ഇടതുമുന്നണി നയം. ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് കൊണ്ടുവരട്ടേയെന്നും കാനം പറഞ്ഞു.
മാനദണ്ഡങ്ങള്‍ പാലിച്ചാണ് ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചിരിക്കുന്നത്. ഇതു വിവാദമാക്കുന്നതു നിക്ഷിപ്ത താല്പര്യം അനുസരിച്ചാണെന്നും കാനം രാജേന്ദ്രന് കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാര്‍ പുതിയ മദ്യനിര്‍മാണ ശാലകള്‍ അനുവദിച്ചതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു കാനം നേരത്തെ പറഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: