ലഖ്നൗ: പരിശോധനയ്ക്ക് കാര്‍ നിര്‍ത്താത്തതിന്റെ പേരില്‍ യുവാവിനെ പോലീസുകാരന് വെടിവച്ചുകൊന്നു. ലഖ്നൗവിലെ ഗോമതി നഗറിലാണ് സംഭവം. ആപ്പിള്‍ കമ്പനിയുടെ എക്സിക്യൂട്ടീവ് വിവേക് തിവാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തോടനുബന്ധിച്ച് കോണ്‍സ്റ്റബിള്‍ പ്രശാന്ത് ചൗധരിയെ സസ്പെന്‍ഡ് ചെയ്തു.
രാത്രി പരിശോധനക്കിടെ വിവേകിന്റെ കാര്‍ നിര്‍ത്താന്‍ പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ വിവേക് പോലീസുകാരുടെ ബൈക്കില്‍ ഇടിപ്പിക്കാനാണ് ശ്രമിച്ചതെന്നാണ് ആരോപണം. തുടര്‍ന്ന് ഒരു കോണ്‍സ്റ്റബിള്‍ കാറിനു നേരെ വെടിവച്ചു. നിയിന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചു.
പരിക്കേറ്റ വിവേകിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അപകടത്തിലേറ്റ പരിക്കല്ല, തലയുടെ ഇടത് ചെവിക്കു മുകളിലേറ്റ വെടിയാണ് മരണത്തിനു കാരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: