ഗുരുവായൂര്‍: ക്ഷേത്രാവശ്യത്തിനുള്ള പാലും പാലുല്‍പ്പനങ്ങളും ലഭ്യമാക്കാന്‍ ഗുരുവായൂരില്‍ത്തന്നെ പശുക്കളെ പരിപാലിക്കണമെന്ന് ദേവപ്രശ്നത്തില്‍ മുഖ്യദൈവജ്ഞന്‍ കൈമുക്ക് രാമന് അക്കിത്തിരിപ്പാട് നിര്‍ദേശിച്ചു.
നിവേദ്യത്തിനും പൂജകള്‍ക്കുമായി ഉപയോഗിക്കുന്ന വസ്തുക്കളില്‍ അശുദ്ധിയും ഗുണനിലവാരമില്ലായ്മയും ഉണ്ട്. പാല്പ്പായസത്തിനുപയോഗിക്കുന്ന പാലും വെണ്ണയുമെല്ലാം ഇവിടുത്തെ പശുക്കളുടേതു തന്നെയാകണമെന്ന് മുന്‍ ദിവസങ്ങളിലും വ്യക്തമാക്കിയിരുന്നെങ്കിലും നിവേദ്യ സാധനങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ക്കായിരുന്നു ഇന്നലെ ഊന്നല്‍. ഉഡുപ്പി ക്ഷേത്രാങ്കണത്തിലെ രീതി ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം അദ്ദേഹം വിശദീകരിച്ചത്.
അര്‍ച്ചനയ്ക്കും ഭഗവാന് ചാര്‍ത്താനും ഉപയോഗിക്കുന്ന പുഷ്പങ്ങള്‍ വിഷരഹിതമാകണമെന്നും നിര്‍ദേശിച്ചു. ഭഗവാന് ചാര്‍ത്തുന്ന പ്രധാനപ്പെട്ട വനമാല ഉള്‍പ്പെടെയുള്ള മാലകള്‍ വാടിയ താണെന്ന് അഭിപ്രായം ഉയര്‍ന്നു. ആറ് മാസമായി വാടിയ മാലകളാണ് ലഭിക്കുന്നതെന്ന് കീഴ്ശാന്തിമാരും ഇതുവരെ പരാതി ലഭിച്ചില്ല എന്ന് ഭരണ സമിതിയും അഭിപ്രായപ്പെട്ടു. ഇത് പരിഹരിക്കാനായി ദേവസ്വം തന്നെ പൂന്തോട്ടം പരിപാലിക്കുകയാണ് വേണ്ടതെന്നും ദൈവജ്ഞര്‍ ചൂണ്ടിക്കാട്ടി. ക്ഷേത്ര സങ്കല്പങ്ങളില് ഉദ്യാനത്തിന്ന് വലിയ സ്ഥാനമുണ്ട്.
വനമാല നിത്യവും കെട്ടണം. ഇവിടത്തെ പൂക്കള്‍ ഉപയോഗിച്ച് ക്ഷേത്രത്തിന് അകത്തിരുന്ന് നിശബ്ദമായിട്ടാണ് മാലകെട്ടേണ്ടത് – കൃഷ്ണനാട്ടത്തിന്റെ പവിത്രത കാത്തു സൂക്ഷിക്കണം. കൃഷ്ണനാട്ടം കളിയില്‍ ഭഗവാന് കോപം കാണുന്നു. ആശാന്മാരും ശിഷ്യരും തമ്മില്‍ മോശമായ പെരുമാറ്റമാണ്. കൃഷ്ണനാട്ടത്തിന്റെ പ്രതാപം വീണ്ടെടുക്കാന്‍ കഴിയണം’ സമര്‍പ്പണ സങ്കല്‍പ്പം അതു പോലെ തന്നെ അനുഷ്ഠിക്കപ്പെടണം. കളിക്കാര്‍ ശുദ്ധി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഭരണകര്‍ത്താക്കള്‍ മാര്‍ഗങ്ങള്‍ അവലംബിക്കണം. ഗുരുവായൂര്‍ അതിശക്തമായ ദേവഭൂമിയായിരുന്നു. അഗ്നിഹോത്രികളുടെ സാന്നിധ്യം സൂചിപ്പിക്കുന്നു. ക്ഷേത്രത്തിലെ മണിക്കിണറും ക്ഷേത്രക്കുളവും തമ്മില്‍ ബന്ധമുണ്ട്. മണിക്കിണര്‍ ശുദ്ധീകരിക്കേണ്ടത് അത്യാവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: