പാറമ്പുഴ (കോട്ടയം): ആറന്മുള വിമാനത്താവളം നിര്‍മിച്ചിരുന്നുവെങ്കില്‍ പ്രളയദുരന്തം ഭീകരമാകുമായിരുന്നുവെന്ന് മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്. പ്രളയദുരന്തത്തിലെ സാംസ്കാരിക നഷ്ടം നികത്താനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ വിദ്യാഭവന് കോട്ടയം കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ പാറമ്പുഴ ഭവന്‍സ് വിദ്യാമന്ദിറില്‍ നടന്ന ഡോ. കെ.എം. മുന്‍ഷി സ്മാരക പ്രഭാഷണവും, ജേര്‍ണലിസം വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം.
വെള്ളപ്പൊക്കത്തിലെ ഭൗതിക നഷ്ടങ്ങളുടെ കണക്കെടുക്കാം. പക്ഷേ സാംസ്കാരിക നഷ്ടങ്ങളുടെ കണക്ക് എങ്ങനെ വിലയിരുത്താന്‍ കഴിയും. താളിയോലകള്‍, ആറന്മുള കണ്ണാടി, മാന്നാറിലെ ഓട് നിര്‍മാണം, കൈത്തറി എന്നീ മേഖലകളുടെ നഷ്ടം വലുതാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ സംസ്കാരം പരിസ്ഥിതിയെ സംരക്ഷിക്കുന്നതാണ്. പ്രകൃതിയുടെ രക്തധമനിയാണ് പുഴകള്‍. കാവുകളും കുളങ്ങളും സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമണ്. പ്രകൃതിയുടെ ആവാസ വ്യവസ്ഥയെ തകര്‍ക്കാതെ വേണം വികസനം സാധ്യമാക്കാന്‍. ആഗോള താപനവും, കാലാവസ്ഥാ വ്യതിയാനവും, ഭക്ഷ്യദൗര്‍ലഭ്യവും, കുടിവെള്ള ക്ഷാമവുമാണ് നാം നേരിടുന്ന വലിയ ഭീഷണികളെന്നും അദ്ദേഹം പറഞ്ഞു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അധ്യക്ഷനായി. ഡയറക്ടര്‍മാരായ ഡോ. പിജിആര്‍ പിള്ള, ഡോ. വി.എന്‍. രാജശേഖരന് പിള്ള, മാടവന ബാലകൃഷ്ണ പിള്ള, ഇ. രാമന്‍കുട്ടി എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: