കുറവിലങ്ങാട്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം. സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാല്‍ അവരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം തീരുമാനിച്ചതിന് പിന്നാലെയാണ് അനുരഞ്ജന നീക്കം ഉണ്ടായത്. ഇന്നലെ ഇടവക വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെത്തിയത് സ്വാധീനിക്കാണെന്ന് സിസറ്റര്‍ അനുപമ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
രാവിലെ 11.30യോടെ എത്തിയ നിക്കോളാസ് 40 മിനിറ്റോളം മഠത്തിലുണ്ടായിരുന്നു. ഇതിന് ശേഷം പുറത്തിറങ്ങിയ ഇദ്ദേഹം സൗഹൃദ സന്ദര്‍ശനമെന്നാണ് വ്യക്തമാക്കിയത്. തന്റെ നിലപാടില്‍ മാറ്റമില്ലെന്നും ഇടവകാംഗങ്ങള്‍ എന്ന നിലയിലാണ് കന്യാസ്ത്രീകളെ കാണാന്‍ എത്തിയതെന്നും ഇദ്ദേഹം പറഞ്ഞു.
ഫാ. നിക്കോളാസ് മടങ്ങിയതിന് ശേഷമാണ് സിസറ്റര്‍ അനുപമയുടെ വെളിപ്പെടുത്തല്‍ ഉണ്ടായത്. സമരം ചെയ്തതും പരാതി നല്കിയതും തെറ്റായിപ്പോയെന്ന് അവരോട് പറഞ്ഞതായി സിസ്റ്റര്‍ വ്യക്തമാക്കി. വിജാതിയര്‍ക്കൊപ്പമാണ് സമരം ചെയ്തതെന്ന് പറഞ്ഞ നിക്കോളാസ് തങ്ങളില്‍ കുറ്റബോധമുണ്ടാക്കി കേസ് അട്ടിമറിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ തങ്ങളെ പിന്തുണച്ചത് വിജാതീയരല്ലെന്നും നല്ലവരായ ഒരു കൂട്ടം മനുഷ്യരാണെന്നും സിസ്റ്റര്‍ അനുപമ മാധ്യമങ്ങളോട് പറഞ്ഞു. ആദ്യം പരാതിക്കാരിയെ അനുകൂലിച്ച ഫാ. നിക്കോളാസ് പിന്നീട് ബിഷപ്പിനെ പിന്തുണച്ച് സംസാരിച്ചത് വിവാദമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: